കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: പ്രചരണ കൊട്ടിക്കലാശത്തില്‍ നിലമ്പൂരിന്റെ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്. ചെട്ടിയങ്ങാടിയിലെ പഴയ ബസ്റ്റാന്റിന് മുന്നില്‍ ആവേശതിമിര്‍പ്പിലായ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ചരയോടെയാണ് ആര്യാടന്‍ ഷൗക്കത്തെത്തിയത്. ബാപ്പുട്ട്യാക്ക എന്ന ആര്‍പ്പുവിളികളോടെയായിരുന്നു വരവേല്‍പ്പ്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്രചരണ ഗാനത്തിനൊപ്പം ചുവടുവെച്ചത്. നിലമ്പൂരിന്റെ മണ്ണില്‍ ജനിച്ച് നിങ്ങള്‍ക്കൊപ്പം വളര്‍ന്ന ഞാന്‍ അവസാന ശ്വാസം വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഷൗക്കത്ത് നല്‍കിയത്.

ബൈക്ക് ബസിനടിയിൽപെട്ട് റിട്ട. വനപാലകന് ദാരുണാന്ത്യം

ഹരിദാസൻ നിലമ്പൂർ: കെ.എൻ.ജി റോഡിൽ കരിമ്പുഴ പാലത്തിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ( ഗ്രേഡ്) ഓഫിസർ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. ഇന്ന് രാത്രി 7.20നാണ് അപകടം. നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് റോഡരികിൽ ഇറങ്ങിയതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രതീദേവി. മക്കൾ: അഞ്ജു, അരുൺ. മൃതദേഹം … Read more

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കാമ്പയിൻ; ഷൂട്ടര്‍മാര്‍ കൊന്നൊടുക്കിയത് ഏഴ് കാട്ടുപന്നികളെ

വെടിവെച്ച് കൊന്ന കാട്ടുപന്നികളുമായി പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാനും ഷൂട്ടര്‍ നിസാര്‍ അഹമ്മദും സംഘവും എടക്കര: ജനവാസ കേന്ദ്രങ്ങളില്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടുപന്നികളെ മാസ് കാമ്പയിനില്‍ വെടിവെച്ച് കൊന്ന് മൂത്തേടം പഞ്ചായത്ത് അധികൃതര്‍ കര്‍ഷകര്‍ക്ക് താങ്ങായി മാറുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി നടന്ന പന്നി വേട്ടയില്‍ കൃഷിയിടങ്ങളിലിറങ്ങിയ ഏഴ് കാട്ടുപന്നികളെയാണ് ഷൂട്ടര്‍മാര്‍ കൊന്നൊടുക്കിയത്. നാളുകളായി മേഖലയില്‍ കര്‍ഷര്‍ക്കും നാട്ടുകാര്‍ക്കും ശല്യമായി മാറിയ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള കാമ്പയിനിന് ചൊവ്വാഴ്ചയാണ് പഞ്ചായത്തില്‍ തുടക്കമിട്ടത്. പഞ്ചായത്തിലെ … Read more

മഴ മാറി നിന്നതോടെ പനി വൈറലാണ്, വേണം ജാഗ്രത

മലപ്പുറം: മഴ മാറി നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ 9019 പേരാണ് പനിക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 48 പേർക്ക് ഡെങ്കിപ്പനിയും 48 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ബുധനാഴ്ച മാത്രം ജില്ലയിൽ 14 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അഞ്ച് പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ബുധനാഴ്ച മാത്രം 1686 പേർ ചികിത്സ തേടി. പൂക്കോട്ടൂർ, പള്ളിക്കൽ, കൊണ്ടോട്ടി, മലപ്പുറം ബെൽറ്റിൽ മഞ്ഞപ്പിത്തം വ്യാപനം … Read more

പി.വി. അൻവറിന് നേട്ടമായി വനനിയമ ഭേദഗതി പിന്മാറ്റം

മലപ്പുറം: വനനിയമ ഭേദഗതി ബിൽ ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം പി.വി. അൻവറിന്‍റെ രാഷ്ട്രീയനീക്കങ്ങൾകൂടി കണക്കിലെടുത്തെന്ന് സൂചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വന്യജീവി ആക്രമണവും കർഷകരുടെ ദുരിതവും മുഖ്യചർച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴാണ് സർക്കാർ നിയമഭേദഗതിയിൽനിന്ന് പിന്നാക്കംപോകുന്നത്. വനംവകുപ്പിന് കൂടുതൽ അധികാരം നൽകുന്ന നിയമഭേദഗതിക്കെതിരെ യു.ഡി.എഫ് പ്രതികരിക്കും മുമ്പ് പി.വി. അൻവറാണ് മലയോര മേഖലയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിനെത്തുടർന്ന് നിലമ്പൂരിലെ വനംവകുപ്പ് ഓഫിസ് ആക്രമിച്ച കേസിൽ അൻവറിനെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും വലിയ വിവാദമായിരുന്നു.ഇത് അൻവറിന് പ്രതിപക്ഷ … Read more

കാട്ടാന ആക്രമണം; പൊറുതിമുട്ടി മൂത്തേടം നിവാസികള്‍

എടക്കര: കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടി മൂത്തേടം നിവാസികള്‍. ബുധനാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഉച്ചക്കുളം നഗറിലെ സരോജിനിയടക്കം പത്ത് ദിവസത്തിനിടെ രണ്ട് ആദിവാസികളാണ് കരുളായി വനമേഖലയില്‍ കാട്ടാനക്കലിക്ക് ഇരകളായത്. കഴിഞ്ഞ അഞ്ചിന് നെടുങ്കയം പൂച്ചപ്പാറ നഗറിലെ മണി കുട്ടികളെ പാലേമാടുള്ള ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെ കരുളായി വനപാതയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം നഗറിന് സമീപത്തെ വനത്തില്‍ കാലികളെ മേക്കുന്നതിനിടെയാണ് സരോജിനിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഉച്ചക്കുളത്ത് ഒരാഴ്ചക്കിടെ മൂന്ന് തവണ ആദിവാസികള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. ഊരിലെ … Read more