നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ മീൻപിടിത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളം തെറ്റും. ഒമ്പതിന് അർധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവെങ്കിൽ രണ്ട് വർഷമായി ഇത് 52 ദിവസമാണ്. ട്രോളിങ് നിരോധനത്തിനുപകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് … Read more

ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി ശബരിമല മാറിയിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള വാര്‍ഷിക തീര്‍ത്ഥാടന കാലയളവില്‍ കോടിക്കണക്കിന് ഭക്തരാണ് ശബരിമല സന്ദര്‍ശിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം ഈ യാത്രയെക്കാള്‍ ഏറെ വലുതാണ്. നിരവധി ആളുകള്‍ക്ക് ശബരിമല എന്നത് വിശ്വാസത്തിന്റെ തുടര്‍ച്ച, പാരമ്പര്യം, പങ്കിട്ട വിശ്വാസങ്ങള്‍ എന്നിവയെല്ലാം … Read more

മഴ മാറി നിന്നതോടെ പനി വൈറലാണ്, വേണം ജാഗ്രത

മലപ്പുറം: മഴ മാറി നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ 9019 പേരാണ് പനിക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 48 പേർക്ക് ഡെങ്കിപ്പനിയും 48 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ബുധനാഴ്ച മാത്രം ജില്ലയിൽ 14 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അഞ്ച് പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ബുധനാഴ്ച മാത്രം 1686 പേർ ചികിത്സ തേടി. പൂക്കോട്ടൂർ, പള്ളിക്കൽ, കൊണ്ടോട്ടി, മലപ്പുറം ബെൽറ്റിൽ മഞ്ഞപ്പിത്തം വ്യാപനം … Read more

കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ ആനക്കുട്ടിയെ കണ്ടത്. https://calicutinfopages.com/listing/hello-drivers-erinjippalam-kozhikode/ വനപാലകരെത്തി ആനക്കുട്ടിയെ കടുവ ആക്രമിച്ചതാണെന്ന് സ്ഥിരീകരിച്ചു. കടുവയുടെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ മൃതദേഹ പരിശോധന പെട്ടെന്ന് പൂര്‍ത്തിയാക്കി. ചിങ്കക്കല്ല് ആദിവാസി കോളനിക്ക് മുകളില്‍ 50 ഏക്കര്‍ ഭാഗത്താണ് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടത്. ആനക്കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗം സംസ്‌കരിച്ചിട്ടില്ല. … Read more

മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കാളികാവ്: ജില്ലയിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ പുത്തൻവീട്ടിൽ ഷാജി ഇസ്മായിൽ (54), ചേലത്താൽ പറമ്പിൽ അബ്ദുൽ റസാഖ് (45), കാളികാവ് അടക്കാക്കുണ്ട് സ്വദേശി പറമ്പൻ രാജേഷ് (24), സുന്ദരൻ കാളികാവ് (35) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. കാളികാവ്, വേങ്ങര എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് പ്രതികൾ വ്യാജസ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയത്. ഒരു ഗ്രാം സ്വർണത്തിൽ പൊതിഞ്ഞ … Read more

കാളികാവ് ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാളികാവ് ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിൽ കാട്ടാനയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ആറിന് ശേഷമാണ് കാട്ടാനയെ കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് ഒറ്റയാൻ കോളനിക്ക് സമീപം എത്തിയത്. കോളനി നിവാസികൾ ബഹളമുണ്ടാക്കിയതോടെ റോഡ് മുറിച്ച് കടന്ന് പുഴയിലേക്ക് ഇറങ്ങി. തലനാരിഴക്കാണ് കോളനിക്കാരും പുഴയിൽ കുളിക്കുകയായിരുന്ന യുവാക്കളും രക്ഷപ്പെട്ടത്. പുഴയിൽ വെള്ളം കുറവായതിനാലാണ് യുവാക്കൾക്ക് രക്ഷപ്പെടാനായത്. കോളനിക്ക് സമീപം കാട്ടാനകളും മറ്റു വന്യമൃഗങ്ങളും എത്തുന്നത് പതിവാണ്. തീ ഉണ്ടാക്കിയും ബഹളം വെച്ചുമാണ് ആദിവാസികൾ വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.