നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ മീൻപിടിത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളം തെറ്റും. ഒമ്പതിന് അർധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവെങ്കിൽ രണ്ട് വർഷമായി ഇത് 52 ദിവസമാണ്. ട്രോളിങ് നിരോധനത്തിനുപകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് … Read more

സമസ്ത സമ്മേളനം; വിജയശിൽപികൾക്ക് ഉപഹാരംനൽകി

സമസ്ത സമ്മേളനം; വിജയശിൽപികൾക്ക് ഉപഹാരംനൽകി

ചേളാരി: സമസ്ത നൂറാംവാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം വൻ വിജയമാക്കാൻ സഹായിച്ച പ്രവർത്തകരെ സ്വാഗതസംഘം ഉപഹാരംനൽകി ആദരിച്ചു. ഫെബ്രുവരിയിൽ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ നടന്ന സമ്മേളനത്തിന്റെ ചരിത്രവിജയത്തിനുപിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം സമ്പൂർണ യോഗം അഭിനന്ദിച്ചു. സമ്മേളനത്തിന് നേതൃത്വംനൽകിയ സ്വാഗതസംഘം ചെയർമാനും സമസ്ത പ്രസിഡന്റുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് മുശാവറ അംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളുംചേർന്ന് ഉപഹാരംനൽകി.

ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി ശബരിമല മാറിയിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള വാര്‍ഷിക തീര്‍ത്ഥാടന കാലയളവില്‍ കോടിക്കണക്കിന് ഭക്തരാണ് ശബരിമല സന്ദര്‍ശിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം ഈ യാത്രയെക്കാള്‍ ഏറെ വലുതാണ്. നിരവധി ആളുകള്‍ക്ക് ശബരിമല എന്നത് വിശ്വാസത്തിന്റെ തുടര്‍ച്ച, പാരമ്പര്യം, പങ്കിട്ട വിശ്വാസങ്ങള്‍ എന്നിവയെല്ലാം … Read more

മെത്താഫിറ്റമിനുമായി മൂന്നിയൂര്‍ സ്വദേശി അറസ്റ്റിൽ

മുഹമ്മദ്‌ സഹൽ കൊണ്ടോട്ടി: മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി കൊണ്ടോട്ടി പാലക്കാപറമ്പിൽ ഒരാൾ എക്സൈസ് പിടിയിൽ. തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി പള്ളിയാളി വീട്ടിൽ മുഹമ്മദ് സഹല്‍(30)ആണ് അറസ്റ്റിലായത്. വാഹനത്തിൽ കടത്തുകയായിരുന്ന 131.659 ഗ്രാം ലഹരി വസ്തു ഇയാളിൽനിന്ന് പിടിച്ചെടുത്തു. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിന്റെ നേതൃത്വത്തിൽ സർക്കിൾ ഓഫീസ് സംഘവും എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറും 27,000 രൂപയും കണ്ടെടുത്തു. കാലിക്കറ്റ് സർവകലാശാല, … Read more

കരിപ്പൂരില്‍ വീണ്ടും വിമാനം വൈകൽ; സ്‌പൈസ് ജെറ്റ് ദുബൈ സര്‍വിസ് വൈകിയത് 17 മണിക്കൂര്‍

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം 17 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച രാത്രി 11.50ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച വൈകീട്ട് 5.03നാണ് റൺവേ വിട്ടത്. വൈകൽ യഥാസമയം അറിയിക്കാതെ രണ്ട് ദിവസങ്ങളിലായി ബുദ്ധിമുട്ടിച്ച വിമാന കമ്പനി അധികൃതരുടെ നിലപാടിൽ യാത്രക്കാര്‍ പ്രതിഷേധിച്ചു. യഥാര്‍ഥ പ്രശ്‌നം വിശദീകരിക്കാതെ സാങ്കേതിക തടസ്സം കാരണം സര്‍വിസ് വൈകുമെന്ന് മാത്രം അറിയിച്ച കമ്പനി അധികൃതര്‍ വിമാനം എപ്പോള്‍ പുറപ്പെടുമെന്നതില്‍ വ്യക്തത നല്‍കാത്തതും യാത്രക്കാരെ ക്ഷുഭിതരാക്കി. ദുബൈയില്‍നിന്ന് … Read more

കൊണ്ടോട്ടി മണ്ഡലത്തില്‍ പട്ടികജാതി വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാൻ നിർദേശം

കൊണ്ടോട്ടി: പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് എം.എല്‍.എയുടെ നിർദേശം. അംബേദ്കര്‍ ഗ്രാമം പദ്ധതികളും കോര്‍പ്പസ് പ്രവൃത്തികളും പൂര്‍ത്തീകരിക്കാനുള്ള സമയപരിധി യോഗത്തില്‍ തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പ്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പറമ്പ്, ചീക്കോട് പഞ്ചായത്തിലെ പാലപ്പറമ്പ്, വാഴക്കാട് പഞ്ചായത്തിലെ കോണത്ത് മണാട്ട് എന്നിടങ്ങളില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതികളുടെ പുരോഗതി … Read more