മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.പി ജോയ് ശിക്ഷിച്ചത്. പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ച് ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം. നിലമ്പൂർ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ടി. സജീവനാണ് … Read more

മഞ്ചേരി ഗവ. മെഡിക്കൽ കോളജ്; രാത്രികാല പോസ്റ്റുമോർട്ടത്തിനെതിരെ ഡോക്ടർമാരുടെ പരാതി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. രാത്രി ജോലി എടുക്കുന്നതിനെതിരെ ഡോക്ടർമാർ തന്നെ രംഗത്തെത്തി. ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകി. തസ്തികകൾ നിർണയിക്കാതെ രാത്രികാല പോസ്റ്റുമോർട്ടം നടത്തേണ്ടിവരുന്നത് അധികജോലിക്ക് ഇടയാക്കുകയാണെന്നും ഇത് മാനസിക സമ്മർദത്തിന് കാരണമാകുന്നതായും പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റുമോർട്ടം തുടങ്ങിയ മെഡിക്കൽ കോളജ് എന്ന ഖ്യാതി മഞ്ചേരിക്ക് ലഭിച്ചെങ്കിലും ഇത് തുടർന്നു കൊണ്ടുപോകാൻ സാധിക്കുന്നില്ല. പൊലീസ് ഇൻക്വസ്റ്റ് … Read more

‘അൻവർ വിപ്ലവ സൂര്യൻ, കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല’; സി.പി.എമ്മിന് മറുപടിയായി ജന്മനാട്ടിൽ ഫ്ലക്സ്

നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ്. അൻവറിന്‍റെ ഒതായിയിലെ വീടിന് മുമ്പിലാണ് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘അൻവർ വിപ്ലവ സൂര്യൻ’ എന്നും ‘കൊല്ലാം പക്ഷെ തോൽപിക്കാനാവില്ലെ’ന്നും ഫ്ലക്സിൽ പറയുന്നു. ടൗൺ ബോയ്സ് ആർമിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ”സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കെതിരെ ഐതിഹാസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്‍റെ മണ്ണിൽ വീരചരിതം രചിച്ച പുത്തൻ തറവാട്ടിലെ, പൂർവികർ പകർന്നു നൽകിയ കലർപ്പില്ലാത്ത … Read more

പുലിപ്പേടിയിൽ സ്വൈര്യ ജീവിതം നശിച്ച നാട്ടുകാർ ഒടുവിൽ പ്രതിഷേധവുമായി രംഗത്ത്

കാളികാവ്: പാറശ്ശേരിയിൽ രണ്ടു വർഷത്തിനിടെ പുലി കൊണ്ടുപോയത് നിരവധി വളർത്തു മൃഗങ്ങളെ. പുലിപ്പേടിയിൽ സ്വൈര്യ ജീവിതം നശിച്ച നാട്ടുകാർ ഒടുവിൽ പ്രതിഷേധവുമായി രംഗത്ത്. അടക്കാക്കുണ്ടിലെ പാറശ്ശേരി, ചങ്ങണംകുന്ന് ഭാഗങ്ങളിലാണ് ജനം പുലിപ്പേടിയിൽ കഴിയുന്നത്. വനം വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒട്ടേറെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതോടെയാണ് പാറശ്ശേരിയിൽ കർഷകരും നാട്ടുകാരും ചേർന്ന് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്തു. പുലിശല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര പ്രാധാന്യം നൽകണമെന്നും വളർത്തു … Read more

എക്സിക്യൂട്ടീവ് ട്രെയിൻ വൈകി; നിലമ്പൂരിലേക്കുള്ള യാത്രക്കാർ ഷൊർണൂരിൽ കുടുങ്ങി

ഷൊർണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകി എത്തിയതിനാൽ നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ട നിരവധി യാത്രക്കാർ പെരുവഴിയിലായി. രാത്രി 7.50ന്‌ എത്തേണ്ട എക്സിക്യൂട്ടീവ് ട്രെയിൻ 50 മിനിട്ട് വൈകി 8.40ന്‌ ആണ് ഇന്ന് ഷൊർണൂർ സ്റ്റേഷനിൽ എത്തിയത്. എന്നാൽ, നിലമ്പൂർ ഭാഗത്തേക്കുള്ള ട്രെയിൻ ആവട്ടെ കൃത്യം 8.15ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുകയും ചെയ്തു. സാധാരണ ഈ ട്രെയിൻ 8.10നാണ് നിലമ്പൂരിലേക്ക് പോകുന്നത്. ഇന്ന് എക്സിക്യൂട്ടീവിനെ കാത്തു കിടന്നിട്ട് 8.15നാണ് ട്രെയിൻ പുറപ്പെട്ടത്. ഷൊർണൂരിൽ കുടുങ്ങിയ നിലമ്പൂർ ഭാഗത്തേക്കുള്ള … Read more

ചാലിയാറിൽ തിരച്ചിൽ ഊർജിതം; മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തി

മുണ്ടേരി : ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതം. ഉരുൾ ദുരന്തത്തിൽ പെട്ട മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും ഇന്ന് കണ്ടെടുത്തു. രാവിലെ തിരച്ചിലിനിടെ രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയിരുന്നു. മൃതശരീരങ്ങളും ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടേരിക്ക് സമീപം തുടിമുടി, അമ്പുട്ടാൻ പുട്ടി എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് മൃതശരീരങ്ങൾ തിരച്ചിൽ സംഘം കണ്ടെത്തിയത്. മാനവേദൻ സ്കൂൾ കടവിന് സമീപം ഒരു കാലും കിട്ടി. ഇന്നലെ മുണ്ടേരി … Read more