ചാലിയാർ തീരത്ത് വനമേഖലയിൽ ലോറിയുടെ ടാങ്ക് കണ്ടെത്തി

നിലമ്പൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ കൂറ്റൻ ടാങ്ക് കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ താഴെയാണ് പന്ത് രൂപത്തിലായ ടാങ്ക് കണ്ടെത്തിയത്. വനത്തിലൂടെയുള്ള മലവെള്ള പാച്ചിലിലെ കുത്തൊഴുക്കിൽ ടാങ്ക് വേർപെട്ടതാവാം എന്നാണ് കരുതുന്നത്. ലോറിയുടെ മറ്റ് അവശിഷ്ടഭാഗങ്ങളൊന്നും സമീപത്തായി കണ്ടെത്തിയില്ല. കൂറ്റൻ പാറ കല്ലുകൾക്കും മരങ്ങൾക്കിടയിലൂടെയും കുത്തിയൊലിച്ച് ടാങ്ക് പാടെ ചുരുണ്ടിട്ടുണ്ട്. ചാലിയാറിലൂടെ കൂറ്റൻ മരങ്ങളും വാഹനങ്ങളുടെ ടയറുകളും ഗ്യാസ് സിലിണ്ടറുകളും … Read more

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് 40 അംഗ ഫയർഫോഴ്സ്; ജില്ലയിൽ മാറ്റിത്താമസിപ്പിക്കൽ തുടങ്ങി

മലപ്പുറം: ജില്ലയിൽ പ്രകൃതിദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപ്പാർപ്പിക്കാൻ ദുരന്തനിവാരണസമിതിയോഗം തീരുമാനിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ വില്ലേജ് ഓഫീസർമാരുടെയും തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി . ദുരന്തം നടന്ന വയനാട്ടിലേക്ക് അഗ്നിരക്ഷാ സേനയുടെ 40 അംഗ ടീമിന് ജില്ലയിൽ നിന്ന് അയച്ചു. എൻ.ഡി.ആർ. എഫ് സംഘം നിലമ്പൂരിൽ പ്രശ്ന സാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചു. പുഴകളിലെ ജലവിതാനം യഥാസമയം നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഉദ്യോഗസ്ഥ സംവിധാനം സജ്ജമാണെന്നും ജില്ലാ കളക്ടർ … Read more

കരൾപിളർത്തും കാഴ്ചയായി ചാലിയാർ: ഒഴുകിയെത്തിയ 20 മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു

നിലമ്പൂർ  വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരൾപിളർക്കുന്നതാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ നിന്നും 20 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുട്ടി കുത്തി, അമ്പുട്ടാൻ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം എന്നീ കടവുകളിൽ നിന്നും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 7.30ന് കുനിപ്പാലയിൽനിന്ന് മൂന്നു വയസ്സ് പ്രായമുള്ള … Read more

നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച്1 എന്‍1, ഡെങ്കിപ്പനി, കോവിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവക്കു പുറമെയാണ് നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് വെള്ളിയാഴ്ച മരിച്ച നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ അധ‍്യാപകൻ അജീഷിന്‍റെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ 12 … Read more

കരിങ്കൽ മതിൽ കെട്ടുന്നതിനിടെമണ്ണിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

നിലമ്പൂർ: വഴിക്കടവിൽ കരിങ്കൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വഴിക്കടവ് മണിമൂളി പൈക്കാടൻ സ്വപ്നേഷ് (40), ഗൂഡല്ലൂർ സ്വദേശി മണി (60) എന്നിവർക്കാണ് പരിക്കേറ്റത്. മണ്ണും കല്ലും പതിച്ച് ഒരാൾക്ക് കാലിന് സാരമായി പരിക്കേറ്റു. മണ്ണിനടിയിൽപ്പെട്ടയാൾ അബോധാവസ്ഥയിലായി. നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. വഴിക്കടവ് കെട്ടുങ്ങൽ ജുമാമസ്ജിദിന് പിറകിലെ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ … Read more

നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്‍റെ ഭൂഗർഭ ജല സംഭരണി നിർമിക്കും

നിലമ്പൂർ: വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം അനുഭവപ്പെടുന്ന നിലമ്പൂർ ജില്ല ആശുപത്രിയിൽ പരിഹാരത്തിന് പദ്ധതികൾ ആവിഷ്കരിച്ചു. ചൂട് ഏറിവരുന്ന സാഹചര‍്യത്തിൽ ജലത്തിന്‍റെ ആവശ്യം കൂടുമെന്നത് മുന്നിൽകണ്ടാണ് പരിഹാരത്തിന് നടപടികൾ ത്വരിതപ്പെടുത്തുന്നത്. ആവശ്യത്തിനനുസരിച്ച് ടാങ്കറിൽ വെള്ളം പുറത്തു നിന്ന് പണം കൊടുത്ത് വാങ്ങി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നുണ്ട്. 5000 ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ വാങ്ങാൻ തീരുമാനിച്ചു. ആശുപത്രിയോടു ചേർന്നുള്ള ഗവ. യു.പി സ്കൂളിലെ കിണറ്റിൽനിന്ന് വെള്ളം ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കിണർ റീച്ചാർജ് സംവിധാനവും ആശുപത്രിയിൽ … Read more