പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

മഞ്ചേരി: പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ ദേവർഷോല തട്ടാൻതൊടി വീട്ടിൽ ഉമ്മുസൽ‍മയെയാണ് (48) മഞ്ചേരി സ്റ്റേഷൻ ഓഫിസർ ആർ.പി സുജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങൾ ഗൂഡല്ലൂരിലെ ജ്വല്ലറിയിൽനിന്ന് പൊലീസ് കണ്ടെത്തി. ഉമ്മു സൽമയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ നവംബറിലാണ് സംഭവം. പുൽപറ്റ തോട്ടക്കാട് കെ.പി. അലിയുടെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്. മകളുടെ പ്രസവാനന്തര പരിചരണത്തിനായാണ് ഉമ്മുസൽമ വീട്ടിലെത്തിയത്. 14 ദിവസം … Read more

പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്പ്രൗഢോജ്ജ്വല സമാപനം

പട്ടിക്കാട് (മലപ്പുറം): ദക്ഷിണേന്ത്യയിൽ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി 61ാം വാർഷിക 59ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. 572 പേർ ഫൈസി ബിരുദം സ്വീകരിച്ച് മതവൈജ്ഞാനിക രംഗത്തേക്ക് പ്രവേശിച്ചു. ഇതോടെ 8819 ഫൈസിമാരാണ് ജാമിഅയിൽനിന്ന് പഠനം പൂർത്തിയാക്കിയത്. സമ്മേളനവേദിയായ പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗരിയിലേക്ക് അണമുറിയാതെ ഒഴുകിയെത്തിയ ജനസാഗരം, മതവിജ്ഞാന ദാഹികളുടെ സംഗമഭൂമികയായ ജാമിഅ നൂരിയയെ ശുഭ്രസാഗരമാക്കി. അഞ്ച് ദിവസങ്ങളിലായി നടന്ന വൈജ്ഞാനിക- ദാർശനിക … Read more

തലക്കടത്തൂർ ഉപ്പൂട്ടുങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡ് നിർമാണോദ്ഘാടനം

വൈലത്തൂർ: തലക്കടത്തൂർ ഉപ്പൂട്ടങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡിന്റെ നിർമാണോദ്ഘാടനം പഞ്ചായത്ത് അംഗം തെയ്യംമ്പാടി കുഞ്ഞിപ്പയുടെ നേതൃത്വത്തിൽ ജനകീയമായി നിർവഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂരിനെയും താനാളൂർ പഞ്ചായത്തിലെ ചുങ്കത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ബൈപാസ് റോഡ്. ഇത് യാഥാർഥ്യമാകുന്നതോടെ വൈലത്തൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമാകും. ചെറിയമുണ്ടം, താനാളൂർ പഞ്ചായത്തുകളിലെ 20 കുടുംബങ്ങൾ സൗജന്യമായാണ് റോഡിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയത്. പൊന്നാനി കർമ റോഡ് മാതൃകയിലാണ് ബൈപാസ് റോഡ് നിർമിക്കുന്നത്. ബൈപാസ് റോഡിന് സമാന്തരമായി നാലുമീറ്റർ വീതിയുള്ള തോടുമുണ്ട്. അതിനാൽ … Read more

മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത് കൊണ്ടോട്ടി നഗരസഭക്ക് വെല്ലുവിളിയാകുന്നു

കൊണ്ടോട്ടി: മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത് നഗരസഭക്ക് വെല്ലുവിളിയാകുന്നു. മുസ്‍ലിയാരങ്ങാടി ചെമ്പാലയിലാണ് കേന്ദ്രം നിർമിക്കുന്നത്. ജനവാസ മേഖലയില്‍ മാലിന്യ സംസ്‌കരണം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഇതു സംബന്ധിച്ച് നഗരസഭാധികൃതര്‍ പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ച ബഹളത്തില്‍ കലാശിച്ചു. യോഗം അവസാനിപ്പിച്ചു മടങ്ങുന്നതിനിടെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ. മുഹിയുദ്ദീന്‍ അലിയെ തടഞ്ഞുവച്ചു കൈയേറ്റത്തിനു ശ്രമിച്ചതായി പരാതിയുണ്ട്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു മുഹിയുദ്ദീന്‍ അലിയെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുജനങ്ങളെ അറിയിക്കാതെയാണ് മാലിന്യ സംസ്‌കരണ കേന്ദ്രം നിർമിക്കുന്നതെന്നാണ് … Read more

ഓൺലൈൻ തട്ടിപ്പിലൂടെ പണം കവർന്ന സംഭവം; തിരൂരങ്ങാടി പൊലീസ് കേസെടുത്തു

ഓൺലൈൻ തട്ടിപ്പിലൂടെ പണം കവർന്ന സംഭവം; തിരൂരങ്ങാടി പൊലീസ് കേസെടുത്തു

തിരൂരങ്ങാടി: ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നിയൂർ, തെന്നല, തൃക്കുളം സ്വദേശികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മികച്ച ഉപഭോക്താവിനുള്ള അഭിനന്ദനം അറിയിച്ച് ആമസോൺ കമ്പനിയുടേത് എന്ന് പരിചയപ്പെടുത്തിയ വ്യാജ രജിസ്ട്രേഡ് കത്തിലൂടെയാണ് തൃക്കുളം സ്വദേശി റഊഫിൽനിന്ന് 2,11,000 രൂപ തട്ടിയത്. കത്തിനോടൊപ്പം ഒരു സ്ക്രാച്ച് കാർഡും ഉണ്ടായിരുന്നു. സ്ക്രാച്ച് കാർഡിൽ 9.5 ലക്ഷം രൂപ അടിച്ചതായി കാണപ്പെട്ടു. ഇത് ഫോട്ടോയെടുത്ത് അതിൽ കൊടുത്ത നമ്പറിലെ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തു. ഇതിന്റെ നികുതി ഇനത്തിലാണ് 2,11,000 … Read more

ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

താനൂർ: വലിയപാടത്ത് ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി 1.45നാണ് സംഭവം. തട്ടുകടയിൽ ആളുകൾ കുറവായിരുന്നതിനാലും ഉള്ളവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരിൽനിന്നും തിരൂർനിന്നും അഗ്നിരക്ഷസേന എത്തി ടാങ്കർ പരിശോധിച്ച് വാതക ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തി. ഐ.ഒ.സിയിൽനിന്ന് സേഫ്റ്റി മാനേജറും സ്ഥലത്തെത്തി. രാവിലെയോടെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ സുരക്ഷിതമായി അപകടസ്ഥലത്തുനിന്ന് മാറ്റി. താനൂർ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ സതീഷ് കുമാർ, … Read more