തടി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഉത്പന്നവുമായി ‘ഹിൽ വുഡ്’ജനങ്ങളിലേക്ക്

തടി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഉത്പന്നവുമായി  ‘ഹിൽ വുഡ്’ജനങ്ങളിലേക്ക്

മനുഷ്യനും മരങ്ങളും തമ്മിലുള്ള ബന്ധം വിശദീകരണം ആവശ്യമില്ലത്ത ഒന്നാണ്. ഒരുകാലത്ത് വീട് നിർമ്മണം മുതൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾവരെ തടിയിൽ നിർമ്മിച്ചവയായിരുന്നു. പിന്നീട് വനനശീകരണം, മര ഉത്പന്നങ്ങളുടെ ആവശ്യകതയിലുണ്ടായ കുത്തനെയുള്ള ഉയർച്ച എന്നിവമൂലം മികച്ച മര ഉരുപ്പടികൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമാവുകയും ഉള്ളവയുടെ ഗുണനിലവാരം കുറയുകയും ചെയ്തു. ഇതിന് പുറമെയാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മര ഉരുപ്പടികൾക്കുണ്ടായ വിലക്കയറ്റം. ഈ സാഹചര്യത്തിലാണ് വിപണിയുടെ ആവശ്യവും സാധാരണക്കാരുടെ പ്രശ്നപരിഹാരവും കണക്കിലെടുത്ത് ഇന്ത്യയിലെ ആദ്യത്തെ ബ്രാൻറഡ് ഹാർഡ്‍വുഡ് ഉത്പന്നമായ ‘ഹിൽ … Read more

വേങ്ങര മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു

വേങ്ങര മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി  ഓൺലൈനായി നിർവഹിച്ചു

വേങ്ങര: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി വേങ്ങര മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കണ്ണമംഗലം പഞ്ചായത്തിലെ ജി.എൽ.പി.എസ് എടക്കാപറമ്പ്, ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത്പറമ്പ് ജി.യു.പി.എസ്, പറപ്പൂർ പഞ്ചായത്തിലെ ചോലക്കുണ്ട് ജി.യു.പി.എസ്, എ.ആർ നഗർ പഞ്ചായത്തിലെ കൊളപ്പുറം ജി.എച്ച്.എസ് എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ശിലാഫലകം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അനാച്ഛാദനം ചെയ്തു. എല്ലാ സ്‌കൂളുകളിലും നടന്ന പരിപാടികളിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരും തദ്ദേശ സ്വയംഭരണ … Read more

എം.ഡി.എം.എയുമായി വിദ്യാർഥി വാണിയമ്പലത്ത് പിടിയിൽ

എം.ഡി.എം.എയുമായി വിദ്യാർഥി വാണിയമ്പലത്ത് പിടിയിൽ

വണ്ടൂർ: 26 ഗ്രാം എം.ഡി.എം.എയുമായി ബിരുദ വിദ്യാർഥി വാണിയമ്പലത്ത് പിടിയിൽ. പുല്ലങ്കോട് സ്വദേശി ചൂരപിലാൻ മുഹമ്മദ് നിഹാലിനെയാണ് (23) വണ്ടൂർ എസ്.ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബംഗളൂവിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം വിൽപനക്കായി ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണിയാൾ. ബംഗളൂരുവിൽ ബി.എസ് സി മൂന്നാം വർഷ വിദ്യാർഥിയായ പ്രതിയെ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പിടികൂടിയത്. ലഹരി വിൽക്കുന്നത് വിദ്യാർഥികൾക്കിടയിലാണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എസ്.സി.പി.ഒമാരായ എം. സുബ്രഹ്മണ്യൻ, … Read more

തീയിട്ട മാലിന്യത്തിൽനിന്നുള്ള പുക ശ്വസിച്ച് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം

തീയിട്ട മാലിന്യത്തിൽനിന്നുള്ള പുക ശ്വസിച്ച് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം

വള്ളിക്കുന്ന്: തീയിട്ട മാലിന്യത്തിൽനിന്നുള്ള പുക ശ്വസിച്ച് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം. വള്ളിക്കുന്ന് അത്താണിക്കൽ കളരിപറമ്പിന് സമീപം തിങ്കളാഴ്ച രാത്രി 11 നാണ് സംഭവം. കനത്ത പുക ഉയർന്നതോടെയാണ് മുതിർന്ന ആളുകൾക്ക് ശ്വാസതടസ്സവും മറ്റും ഉണ്ടായത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. അജയ് ലാൽ, വി. ശ്രീനാഥ്‌ എന്നിവർ സ്ഥലത്തെത്തി. സമീപത്തെ കിണറ്റിൽനിന്നാണ് പുക ഉയരുന്നതെന്ന് ശ്രദ്ധയിൽപെട്ടതോടെ പരപ്പനങ്ങാടി പൊലീസ്, അഗ്നിശമനസേന എന്നിവരെ അറിയിച്ചു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഉപയോഗ ശൂന്യമായ … Read more

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ് മൊഴി. ഈ മാസം ഒന്നിനായിരുന്നു സംഭവം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ തിരൂർ സ്റ്റേഷൻ വിട്ട ശേഷമാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് വെച്ചും വന്ദേ ഭാരത് എക്സ്പ്രസിനുനേർക്ക് കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് … Read more

ഡെങ്കി ബാധിതരുടെ എണ്ണം പത്തായി; വിദഗ്ധ സംഘം വീണ്ടും കരുവാരകുണ്ടിൽ

ഡെങ്കി ബാധിതരുടെ എണ്ണം പത്തായി; വിദഗ്ധ സംഘം വീണ്ടും കരുവാരകുണ്ടിൽ

കരുവാരകുണ്ട്: ഡെങ്കിപ്പനി ഭീതിയൊഴിയാതെ കരുവാരകുണ്ട്. ഇടക്കിടെയെത്തുന്ന വേനൽമഴ വില്ലനായതോടെ മലയോരത്ത് ഡെങ്കിപ്പനി വ്യാപകമാവുകയാണ്.പത്ത് പേർക്കാണ് ഇതിനകം ഡെങ്കി സ്ഥിരീകരിച്ചത്.ഇതിൽ ഒരാളുടെ നില ആശങ്കയായി തുടരുകയാണ്. ജില്ല മെഡിക്കൽ ഓഫിസർ നിയോഗിച്ച മൂന്നംഗ സംഘം തിങ്കളാഴ്ചയും കരുവാരകുണ്ടിൽ സന്ദർശനം നടത്തി. കഴിഞ്ഞ ആഴ്ചയാണ് ഗ്രാമപഞ്ചായത്തിലെ മൂന്നിടങ്ങളിലായി ഓരോരുത്തർക്ക് വീതം ഡെങ്കി ബാധയുണ്ടായത്. ഇതിന് പിന്നാലെ വിദഗ്ധ സംഘമെത്തി ഇവിടങ്ങളിലെ വെള്ളം പരിശോധന നടത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയുമുണ്ടായി. എന്നാൽ, ഇതിന് പിന്നാലെ വീണ്ടും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയോടെ … Read more