എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്

കിഴിശ്ശേരി: സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. തൃശൂര്‍ വലപ്പാട് സ്റ്റേഷനിലെ എസ്.ഐ വാഴക്കാട് സ്വദേശി ഗഫൂറും മറ്റു രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിടിച്ച് ജീപ്പ് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന എടവണ്ണപ്പാറ സ്വദേശി ശ്യാംലാലിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസ്. കുഴിയംപറമ്പ് വിലാക്കാട്ടുക്കുണ്ടില്‍ അബൂബക്കര്‍ (30), ഭാര്യ എം.പി. ഷാനിബ (22), മകള്‍ ഐറിന്‍ ഫാത്തിമ (ഒരു വയസ്സ്), അബൂബക്കറിന്റെ സുഹൃത്തുക്കളായ മൊറയൂര്‍ വാലഞ്ചേരി പി. ഫാസില്‍ (29), … Read more

ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ

തിരൂർ: മൂന്നക്ക നമ്പർ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയ രണ്ട് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശി മുഹമ്മദ് നാസർ, മാങ്ങാട്ടിരി സ്വദേശി മുരുകദാസ് എന്നിവരെയാണ് പിടികൂടിയത്. വ്യാപകമായി എഴുത്ത് ലോട്ടറി സജീവമാകുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. പണവും ചൂതാട്ടത്തിന് ഉപയോഗിച്ച ഫോണുകളും പിടിച്ചെടുത്തു.

കട്ടുപ്പാറ ഇട്ടക്കടവ് പാലം; എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ വിള്ളൽ

പുലാമന്തോൾ: കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിൽ എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ ടാറിങ് വിണ്ടുകീറിയ നിലയിൽ. പാലത്തിൽ ആറ് എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെയുള്ള ടാറിങ്ങാണ് ഒരറ്റം മുതൽ മറ്റേയറ്റം വരെയും വിണ്ടുകീറിയ അവസ്ഥയിലായത്. പുലാമന്തോൾ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ദീർഘദൂര സർവിസുകളടക്കം നിരവധി വാഹനങ്ങൾ ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. പുലാമന്തോൾ പാലത്തിന്റെ ഗതി വരുത്താതെ ഇപ്പോൾ തന്നെ വിണ്ടുകീറിയ ഭാഗം ടാറിങ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വൈറൽ വീഡിയോ താരം ഇവിടെയുണ്ട്…

വൈറൽ വീഡിയോ താരം ഇവിടെയുണ്ട്…

പൊന്നാനി: ഇൻസ്റ്റഗ്രാമിൽ വൈറലായ ഭാരതപ്പുഴയുടെ മനോഹര തുരുത്തിലെ കാൽപന്ത് കളി വീഡിയോയുടെ പിന്നിലെ കരങ്ങൾ ഇവിടെയുണ്ട്. പനമ്പാട് സ്വദേശി ഇജാസ് പകർത്തിയ വീഡിയോയാണ് ഫുട്ബാൾ പേജുകളിൽ പറന്നുനടക്കുന്നത്. പൊന്നാനിയിലെ ഭാരതപ്പുഴയുടെ മനോഹാരിതയും പുഴയുടെ തുരുത്തിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികളുമാണ് വീഡിയോയിലുള്ളത്. ഇൻസ്റ്റഗ്രാമിൽ 25 മില്യൻ പേർ കണ്ട വീഡിയോയിൽനിന്ന് ഫുട്ബാൾ ഫാൻസുകാരുടെ പേജുകളായ 433, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഐ.എസ്.എൽ എന്നിവയിലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക് പേജുകളിലും വീഡിയോ ഇടംപിടിച്ചു. 25 മില്യൻ … Read more

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാമപുരം കോർക്കുഴിയിൽ വീട്ടിൽ റോബിച്ചൻ (56), രാമപുരം ഇടിയനാൽ ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത് കുമാർ (23) എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് രാമപുരം ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഉടുമ്പൻചോല സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാമപുരം അമ്പലം ജങ്ഷൻ ഭാഗത്തുവെച്ച് യുവാവിനോട് ഇവർ സിഗരറ്റ് ചോദിക്കുകയും അത് കൊടുക്കാതിരുന്നതിനെ തുടർന്ന് മർദിക്കുകയും കല്ലുകൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു. രാമപുരം സ്റ്റേഷനിലെ ആന്‍റി … Read more

മഞ്ചേരി അഗ്നിരക്ഷാസേനക്ക് സ്വന്തം ഓഫിസ് ഒരുങ്ങുന്നു നിർമാണ പ്രവൃത്തി തുടങ്ങി

മഞ്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അഗ്നിരക്ഷാസേനക്ക് മഞ്ചേരി കരുവമ്പ്രത്ത് നിർമിക്കുന്ന സ്വന്തം ഓഫിസ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങി. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ്സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ഗ്രൗണ്ട് ഫ്ലോറും രണ്ട് നിലയും ഉൾപ്പെടുന്ന കെട്ടിടമാണ് രൂപ കൽപന ചെയ്തത്. ഇപ്പോൾ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് താഴത്തെ നിലയും ഒന്നാം നിലയും നിർമിക്കും. ഇതിലെ വൈദ്യുതീകരണ പ്രവൃത്തിയും പൂർത്തിയാക്കും. പിന്നീട് രണ്ടാം നിലയുടെ നിർമാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാനാണ് … Read more