നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും ഗ്രാമങ്ങളും വെള്ളക്കെട്ടിൽ

നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും ഗ്രാമങ്ങളും വെള്ളക്കെട്ടിൽ

കൊണ്ടോട്ടി: രണ്ടുദിവസമായി നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും സമീപ ഗ്രാമങ്ങളും വെള്ളക്കെട്ടിലായി. നിരത്തുവക്കുകളിലെ ഓടകള്‍ അടഞ്ഞതോടെ മഴവെള്ളവും മാലിന്യവവും റോഡില്‍ പരന്നൊഴുകുന്ന അവസ്ഥയാണ്. മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമാകാത്തതിനാൽ കാല്‍നട യാത്രക്കുപോലും ദുരിതപൂർണമാണ്. നഗരപ്രാന്തങ്ങളിലാണ് വെള്ളക്കെട്ട് വലിയ ഭീഷണി സൃഷ്ടിക്കുന്നത്. വിദ്യാര്‍ഥികളും രോഗികളും ഉള്‍പ്പെടെയുള്ളവരുടെ യാത്ര പ്രതിസന്ധിയിലായിട്ടും അനിവാര്യമായ ഇടപെടല്‍ അധികൃതരില്‍നിന്നുണ്ടാകുന്നില്ല. നഗരസഭ റോഡുകളും പൊതുമരാമത്ത് റോഡുകളും മഴക്കാലത്തിനുമുമ്പ് ഉപയോഗപ്രദമാകുന്ന രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ദേശീയപാതയിലടക്കം നേരത്തേ നികത്തിയ കുഴികള്‍ മഴ ശക്തിയാര്‍ജ്ജിച്ചതോടെ പഴയപടിയായി. ഇത് … Read more

പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ പുതിയ ഓഫിസർ എത്തി

പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ പുതിയ ഓഫിസർ എത്തി

പൊന്നാനി: വില്ലേജ് ഓഫിസറായി പ്രവർത്തിക്കാൻ ആരും തയാറാവാതിരുന്ന പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ ഒടുവിൽ പുതിയ ഓഫിസറെത്തി. പൊന്നാനി താലൂക്ക് ഓഫിസിലെ ഹെഡ് ക്ലർക്ക് ആർ. ദീപുരാജാണ് നിയമിതനായത്. നേരത്തേ ഉണ്ടായിരുന്ന ഓഫിസർ ദീർഘാവധിയിൽ പോയതോടെയാണ് തസ്തിക ഒഴിഞ്ഞത്. പകരം ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർ കലക്ടർക്ക് കത്ത് നൽകുകയും എം.എൽ.എ നിർദേശം നൽകുകയും ചെയ്തിരുന്നു. പുതിയ അറേഞ്ച്മെന്റിൽ ഓഫിസറെ നിയമിക്കാനായിരുന്നു തീരുമാനം. എന്നാൽ, പൊതുജനങ്ങളുടെ പ്രയാസം വർധിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് കലക്ടർ അടിയന്തര ഇടപെടൽ നടത്തി ദീപുരാജിനെ … Read more

യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട വള്ളം രക്ഷപ്പെടുത്തി

യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട വള്ളം രക്ഷപ്പെടുത്തി

താനൂർ: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് വിഭാഗത്തിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് ടീമിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട സുറൂർ ഇൻബോർഡ് വള്ളമാണ് എൻജിൻ തകരാറായി കടലിൽ കുടുങ്ങിയത്. 18 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഉണ്യാൽ പടിഞ്ഞാറ് 10 നോട്ടിക്കൽ മൈൽ ദൂരത്താണ് വള്ളം കുടുങ്ങിയത്. ശക്തമായ കുത്തൊഴുക്കിൽപ്പെട്ട വള്ളം പൊന്നാനിയിൽ ഫിഷറീസ് വിഭാഗവും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ നാലര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ചെട്ടിപ്പടി … Read more

വള്ളിക്കുന്നിൽ മൂന്ന് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്

വള്ളിക്കുന്നിൽ  മൂന്ന് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്

വള്ളിക്കുന്ന്: തിങ്കളാഴ്ച മുതൽ മൂന്ന് ട്രെയിനുകളാണ് വള്ളിക്കുന്നിൽ യാത്രക്കാർക്കായി നിർത്തുക. ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകൾക്കും തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിനുമാണ് സ്റ്റോപ് അനുവദിച്ചത്. പുലർച്ച 05.49ന് കണ്ണൂർ മെമു വള്ളിക്കുന്നിലെത്തും. തിരിച്ച് ഷൊർണൂരിലേക്കുള്ള വണ്ടി രാത്രി 08.24ന് എത്തും. തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിന് വൈകീട്ട് 3.17നാണ് വള്ളിക്കുന്നിൽ സ്റ്റോപ്. മൂന്ന് പുതിയ ട്രെയിനുകൾക്കുകൂടി സ്റ്റോപ് അനുവദിച്ചതിന്റെ ആഹ്ലാദത്തിലാണ് വള്ളിക്കുന്നുകാർ. എന്നാൽ, അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ പിറകിൽതന്നെയാണ് ഇപ്പോഴും സ്റ്റേഷൻ. വർഷങ്ങളായുള്ള മുറവിളിക്കൊടുവിൽ ആരംഭിച്ച പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന പ്രവൃത്തി പാതിവഴിയിൽ നിർത്തിയ … Read more

വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത് വൻ അപകടം

വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത്  വൻ അപകടം

കാളികാവ്: തെങ്ങ് ചതിച്ചു. തെങ്ങിൽ കയറി പുഴയിലേക്ക് ചാടാൻ റെഡിയായി നിന്ന യുവാക്കൾക്ക് മുന്നേ തെങ്ങ് പൊട്ടി വീണു. ആ വീഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാളികാവ് ഉദിരംപൊയിലിൽ കെട്ടുങ്ങൽ ചിറയിൽ കുളിക്കാനെത്തിയ ഏഴ് യുവാക്കളാണ് പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറിയത്. ചാടാൻ തയാറെടുക്കുന്നതിനിടെ തെങ്ങ് പൊട്ടി വീഴുകയായിരുന്നു. കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇവരെ കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്കില്ല. ദൂരസ്ഥലങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടത്തെ പ്രകൃതിമനോഹാരിത ആസ്വദിച്ച് കുളിക്കാനെത്തുന്നത്.

കൊണ്ടോട്ടി കെ.എം.സി.സി ഹജ്ജ് വളൻറിയർമാരെ ആദരിച്ചു

കൊണ്ടോട്ടി കെ.എം.സി.സി ഹജ്ജ് വളൻറിയർമാരെ ആദരിച്ചു

ജിദ്ദ: ഈ വർഷം ഹജ്ജ് വളൻറിയർ സേവനം ചെയ്ത കൊണ്ടോട്ടി മണ്ഡലത്തിൽനിന്നുള്ള വളൻറിയർമാരെ ആദരിച്ചു. ശറഫിയ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വനിതകളടക്കമുള്ള വളൻറിയർമാരെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഇസ്മാഇൽ മുണ്ടക്കുളം, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി, ജില്ല സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം, കെ.പി. അബ്ദുറഹ്മാൻ ഹാജി, … Read more