വള്ളിക്കുന്നിൽ പകൽസമയങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം

വള്ളിക്കുന്നിൽ പകൽസമയങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ പകൽ സമയങ്ങളിൽ അടച്ചിട്ട വീടിന്റെ വാതിലുകൾ തകർത്ത് നടത്തുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കുറച്ചു ദിവസങ്ങളിലായി നിരവധി വീടുകളിൽ മോഷണശ്രമവും ചില വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ അത്താണിക്കൽ കളരിപറമ്പിന് സമീപത്തെ പാറതോട് ചെറിയോടത്ത് പ്രേമന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഭാര്യ കുളിമുറിയിൽ കയറിയ സമയത്ത് പിറകുവശത്തെ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാര തകർത്ത് വസ്ത്രങ്ങൾ വാരി വലിച്ചിട്ടു. രണ്ട് … Read more

നൂറുലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

നൂറുലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

കരുവാരക്കുണ്ട് : അനധികൃതമായി കടത്തിയ 100 ലിറ്റർ മദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കരുവാരക്കുണ്ട് കുട്ടത്തിയിൽ നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ കീഴാറ്റൂരിലെ വഴങ്ങോട്ട് മക്കാടൻവീട്ടിൽ ജയപ്രകാശ് (39) പിടിയിലായത്. അരലിറ്റർ അളവിലുള്ള 200 കുപ്പി മദ്യം കാറിൽ കടത്തുകയായിരുന്നു. പോണ്ടിച്ചേരിയിൽനിന്ന് എത്തിച്ചതാണ് മദ്യം.  

സി ഐയുടെ ബന്ധുവിൽ നിന്ന് 25,000രൂപ കൈകൂലി വാങ്ങി, മയക്കുമരുന്ന് പുകയിലയാക്കി; എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സി ഐയുടെ ബന്ധുവിൽ നിന്ന് 25,000രൂപ കൈകൂലി വാങ്ങി, മയക്കുമരുന്ന് പുകയിലയാക്കി; എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മയക്കുമരുന്നുമായി പിടികൂടിയവരൽ നിന്ന് കൈകൂലി വാങ്ങിയ നർകോട്ടിക്ക് സി ഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സി ഐ  പി ഇ ഷൈബുവിനെയും സ്ക്വാഡിലെ ഏഴ് ഉദ്യോഗസ്ഥരെയുമാണ് സസ്പെൻഡുചെയ്തത്. ചാലക്കുടി കൊരട്ടി സി ഐ അരുണിന്റെ സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവരിൽനിന്നാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്. കഴിഞ്ഞ മാസം 29-നായിരുന്നു കേസിന് ആസ്പദമായ സംഭവം. അരുണിന്റെ സഹോദരിയും ഭർത്താവും മറ്റൊരു കുടംബവും ഒരുമിച്ച് മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷെബുവും സംഘവും വാഹനപരിശോധന നടത്തിയത്. … Read more

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം∙ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് അഷ്നയും ഷാനവാസും പിരിഞ്ഞുകഴിയുകയായിരുന്നു. അഷ്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷാനവാസ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.

മലപ്പുറത്ത് കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറത്ത് കരിപ്പൂരില്‍  ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറം:  കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ മൊഹിദൂല്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

എടപ്പാൾ : ദിവസങ്ങളായി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ പിടികൂടി. പൊന്നാനി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് രഹസ്യവിവരത്തെത്തുടർന്ന് സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തേ ഈ റൂട്ടിൽ മറ്റൊരു ബസായിരുന്നു ഓടിയിരുന്നത്. ആ ബസ് ഓട്ടം നിർത്തിയതോടെയാണ് തൃശ്ശൂർ രജിസ്‌ട്രേഷനുള്ള ബസ് അനധികൃതമായി സർവീസ് നടത്തിയത്. ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഓഫീസർ എം.വി. അരുൺ, അസി. ഓഫീസർ പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.