ചെമ്മാട് അക്ഷയ കേന്ദ്രത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

ചെമ്മാട് അക്ഷയ കേന്ദ്രത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

തിരൂരങ്ങാടി: ചെമ്മാട്ട് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിനെതിരെ അഴിമതിയാരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. തിരൂരങ്ങാടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.പി. ഇസ്മായിൽ മലപ്പുറം വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് ഷഫീഖിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. നഗരസഭ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലായിരുന്നു ദീർഘകാലം അക്ഷയ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ചതിനെ തുടർന്ന് അക്ഷയ കേന്ദ്രം 2017 മുതൽ ചെമ്മാട് ജങ്ഷനിൽ കൊടിഞ്ഞി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, … Read more

സ്കൂൾ കലോത്സവം: ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിൽ ഇടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ

സ്കൂൾ കലോത്സവം: ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിൽ ഇടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ

കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ച തിരൂർ ബോയ്സ് എച്ച്.എസ്‌.എസ് മൈതാനത്ത് കലാമത്സരങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിലിടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ. കലോത്സവം തത്സമയം സംപ്രേഷണം ചെയ്ത ജില്ലയിലെ പ്രാദേശിക ചാനൽ മാധ്യമ പ്രവർത്തകർ സംഭവം ഡി.ഡി.ഇ രമേഷ് കുമാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് വിവിധ കമ്മിറ്റികളുമായി അദ്ദേഹം ചർച്ച നടത്തി. കലോത്സവ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് സുതാര്യമായും മനോഹരമായും എത്തിക്കുന്നവരിൽനിന്ന് ഒരുതരത്തിലും പണം ഈടാക്കാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ഇതോടെയാണ് … Read more

‘മാസ് ഡയലോഗ് നിർത്തി ക്രമസമാധാനം ഉറപ്പാക്കൂ, പറ്റില്ലെങ്കിൽ രാജിവച്ചൊഴിയണം’; മുഖ്യമന്ത്രിക്ക് എതിരെ വി മുരളീധരന്‍

‘മാസ് ഡയലോഗ് നിർത്തി ക്രമസമാധാനം ഉറപ്പാക്കൂ, പറ്റില്ലെങ്കിൽ രാജിവച്ചൊഴിയണം’; മുഖ്യമന്ത്രിക്ക് എതിരെ വി മുരളീധരന്‍

വിഴിഞ്ഞം സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞത്. അതിനു പറ്റിയില്ലെങ്കിൽ രാജിവച്ച് ഒഴിയാനും ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. 200 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ടു. ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ … Read more

മലപ്പുറം സ്വദേശിയായ 15കാരനെ കോഴിക്കോട്ടെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം സ്വദേശിയായ 15കാരനെ കോഴിക്കോട്ടെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. അസീസ്, ഉവൈസ്, അബ്ബാസ് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയുമാണ്‌ കോഴിക്കോട് ടൗണ്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയായ 15കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടിയെ കുന്ദമംഗലത്ത് എത്തിച്ചാണ് പ്രതികള്‍ അതിക്രമം കാട്ടിയത്.

മലപ്പുറം സൈബർ സ്റ്റേഷൻ ശിലാസ്ഥാപനം ഡി.ജി.പി നിർവഹിച്ചു

മലപ്പുറം സൈബർ സ്റ്റേഷൻ ശിലാസ്ഥാപനം ഡി.ജി.പി നിർവഹിച്ചു

മലപ്പുറം: മലപ്പുറം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിനു സമീപം സൈബർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഉയരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടി പണിയുന്ന സൈബർ സ്റ്റേഷന്‍റെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചക്ക് ഡി.ജി.പി അനിൽ കാന്ത് നിർവഹിച്ചു.രണ്ട് കോടി തുക അനുവദിച്ച് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്‍റെ കീഴിലാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. മൂന്ന് നിലകളിലായി നിർമിക്കുന്ന സ്റ്റേഷനിൽ സൈബർ റൂം, സെർവർ റൂം, ലോക്കപ്പ്, വിശ്രമ മുറികൾ, സ്വീകരണ മുറി തുടങ്ങിയ സജ്ജീകരണങ്ങളുണ്ടാവും. ഏകദേശം 7000 ത്തോളം … Read more

കരാറുകാരൻ ബി.ഡി.ഒയെ കൈയേറ്റം ചെയ്തതായി പരാതി; അന്വേഷണം തുടങ്ങി

കരാറുകാരൻ ബി.ഡി.ഒയെ കൈയേറ്റം ചെയ്തതായി പരാതി; അന്വേഷണം തുടങ്ങി

നിലമ്പൂർ: കരാറുകാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി നിലമ്പൂർ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസറുടെ പരാതി. വഴിക്കടവ് മരുത വലിയപീടിയേക്കൽ വി.പി. സുനീറിനെതിരെയാണ് നിലമ്പൂർ ബി.ഡി.ഒ ഐ.ജെ. സന്തോഷ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടങ്ങി. ബുധനാഴ്ച 12 ഓടെയാണ് സംഭവം. ബി.ഡി.ഒയുടെ ക‍ാബിനിലേക്ക് കയറി വന്ന് ടെൻഡറുകൾ പാസാക്കുന്നതിൽ തടസ്സം നിൽക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും പിടിച്ചുതള്ളുകയും കൈയേറ്റം നടത്താൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഓഫിസിലെ മറ്റു ജീവനക്കാർ വന്നാണ് ഇയാളെ പുറത്താക്കിയത്. ഇയാൾ കരാറെടുത്ത … Read more