നാടുകാണി ചുരം റോഡിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ്

നാടുകാണി ചുരം റോഡിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ്

നിലമ്പൂർ: നാടുകാണി ചുരം റോഡിൽ കൊമ്പൻ ഉൾപ്പടെയുള്ള നാലംഗ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. യാത്രക്കാർക്ക് നേരെ ഇതുവരെ കാട്ടാനക്കൂട്ടം ആക്രമണത്തിന് മുതിർന്നിട്ടില്ലെങ്കിലും ആനക്കൂട്ടത്തെ കണ്ടുപേടിച്ച് വാഹനങ്ങൾ നിയന്ത്രണംവിട്ടും മറ്റും അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. കൊടും വളവുകളും തിരിവുകളുമുള്ള ചുരം റോഡിൽ മുന്നിലെത്തിയ ശേഷമാണ് യാത്രക്കാർ പലപ്പോഴും കാട്ടാനക്കൂട്ടത്തെ കാണുന്നത്. ഇതോടെ പേടിച്ച് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയാണ്. https://malappuramnews.in/listing-form/ മഴക്കാലമായതോടെ ചുരം റോഡരികിൽ പൊന്തക്കാടുകൾ വളർന്നു നിൽക്കുന്നതും റോഡരികിൽ തീറ്റതേടുന്ന കാട്ടാനക്കൂട്ടത്തെ കാണാതിരിക്കാൻ ഇടയാക്കുന്നുണ്ട്. കാട്ടാനകൾ സ്ഥിരമായിറങ്ങുന്നയിടങ്ങളിൽ വനം … Read more

മലപ്പുറം മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം  മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ എടക്കോട് റിസർവ്വ് മേഖലയിൽ ഉൾപ്പെട്ട ചാലിയാർ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് മീൻ പിടിത്തത്തിന് എത്തുവരാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെന്ന് വനം വകുപ്പിനെ അറിയിക്കുന്നത്. എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ … Read more

നിലമ്പൂർ ഗവ. കോളജ് ഇന്ന് മുതൽ താൽക്കാലിക കെട്ടിടത്തിൽ

നിലമ്പൂർ ഗവ. കോളജ് ഇന്ന് മുതൽ താൽക്കാലിക കെട്ടിടത്തിൽ

പൂക്കോട്ടുംപാടം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടി പൂക്കോട്ടുംപാടത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നിലമ്പൂർ ഗവ. കോളജ് തിങ്കളാഴ്ച മുതൽ നിലമ്പൂരിൽ പ്രവർത്തിക്കും.മൂല്യനിർണയക്യാമ്പ് നടക്കുന്നതിനാൽ 26 ന് പ്രവേശനോത്സവം നടത്താനാണ് തീരുമാനം. നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലേക്കാണ് താൽക്കാലികമായി മാറ്റിയത്. പൂക്കോട്ടുംപാടത്തെ അപേക്ഷിച്ച് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. 2017ലാണ് ഏറെ വിവാദങ്ങൾക്ക് ശേഷം ഗവ. കോളജ് പൂക്കോട്ടുംപാടത്തേക്ക് മാറ്റിയത്. അന്ന് വ്യാപാരികളും, പൗരസമിതിയും അമരമ്പലത്ത് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി നൽകാമെന്ന് ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, അഞ്ചാംമൈലിൽ അധികൃതർ പരിശോധന … Read more

നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നിലമ്പൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. നിലമ്പൂർ കോവിലകത്തുമുറി ഷാരിയാറ്റിൽ കെ. ഷൺഗീതിനാണ് പരിക്കേറ്റത്. കോവിലകത്തുമുറി-തീക്കടി റോഡിൽ വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. റോഡിലുണ്ടായിരുന്ന പന്നിക്കൂട്ടത്തിൽ ഒറ്റപ്പന്നി ബൈക്കിന് നേരെ പാഞ്ഞടുത്ത് അക്രമിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഷൺഗീത് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

കരുവാരകുണ്ട്: കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അടക്കവ്യാപാരിക്കുനേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. അടിച്ചുവീഴ്ത്തിയ ശേഷം എട്ടു ലക്ഷത്തോളം രൂപയും മൊബൈൽ ഫോണും മൂന്നംഗ സംഘം തട്ടിയെടുത്തു. കേരള എസ്റ്റേറ്റ് അടിവാരത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പരിക്കേറ്റ മങ്ങാട്ടുപറമ്പിൽ രാമകൃഷ്ണന്റെ മകൻ മനോജ് (40) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് ഏഴോടെ അടിവാരത്തെ മലഞ്ചരക്ക് കടയടച്ച് കേലമ്പറ്റയിലെ വീട്ടിലേക്ക് നടന്നുപോകവേയാണ് ആക്രമണമുണ്ടായത്. വടിയും മറ്റു ആയുധങ്ങളുമായി സംഘം മനോജിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടി വീട്ടുകാരെ … Read more

കഞ്ചാവ് കേസിൽ മൂന്ന് യുവാക്കൾ വഴിക്കടവ് പൊലീസിന്‍റെ പിടിയില്‍

കഞ്ചാവ് കേസിൽ മൂന്ന് യുവാക്കൾ വഴിക്കടവ് പൊലീസിന്‍റെ പിടിയില്‍

നിലമ്പൂർ: കഞ്ചാവ് കേസില്‍ മൂന്നുയുവാക്കള്‍ വഴിക്കടവ് പൊലീസിന്‍റെ പിടിയില്‍. ചന്തക്കുന്ന് മുമ്മുള്ളി നീലേങ്ങാടന്‍ അഫ്‌സല്‍ (23), ചുങ്കത്തറ അണ്ടിക്കുന്ന് പറമ്പാടന്‍ നജീബ് (23), പുലത്ത് ഇന്‍ഷാഫ് (22) എന്നിവരാണ് പിടിയിലായത്.വില്‍പനക്കായി പൊതികളാക്കിയ 250 ഗ്രാം കഞ്ചാവുമായി ചന്തക്കുന്ന് മുമ്മുള്ളി സ്വദേശി അഫ്‌സലാണ് ആദ്യം പിടിയിലായത്. ഇയാളില്‍നിന്ന് വാങ്ങുന്നതിനിടെയാണ് നജീബും ഇന്‍ഷാഫും പിടിയിലാകുന്നത്. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നിർദേശത്തിൽ എസ്.ഐ ഒ.കെ. വേണുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ നിലമ്പൂര്‍ … Read more