എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

കോട്ടയ്ക്കൽ : എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസിന്റെ നിലവിലുള്ള നേതൃത്വവുമായി സഹകരിച്ചുള്ള രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ മുസ്‍ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി ലീഗ് നേതാക്കൾ അറിയിച്ചു. ഏതാനും ദിവസം മുൻപ് മുസ്‍ലിംലീഗ് പ്രവർത്തകരെ മർദിച്ച പ്രതികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് മുന്നണിമര്യാദയില്ലാത്ത പ്രവർത്തനമാണുണ്ടായതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. വി.ടി. സുബൈർ തങ്ങൾ, സി.പി. കുഞ്ഞീതു ഹാജി, ബഷീർ പൂവഞ്ചേരി, റസാഖ് പാടഞ്ചേരി, റഹീം ചീമാടൻ … Read more

എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു

എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു

പെരിന്തൽമണ്ണ : എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു. മറ്റൊന്നിനെ പരിക്കേൽപ്പിച്ചു. പച്ചത്തുരുത്തിലെ പുത്തനാപറമ്പിൽ സുനിലിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളാണ് ആക്രമണത്തിനിരയായത്. ബുധനാഴ്‌ച രാത്രി ഒന്നോടെ പുറത്തിറങ്ങി നോക്കിയ സുനിലിന്റെ പിതാവാണ് ഒരു ആടിനെ കൊന്നനിലയിൽ കണ്ടത്. മറ്റൊന്നിനെ ആക്രമിക്കുന്നതും കണ്ടു. ടോർച്ച് തെളിച്ചതോടെ ആടിനെ ഉപേക്ഷിച്ച് ജീവി ഓടിപ്പോയി. രാവിലെ നോക്കുമ്പോൾ ജീവനറ്റ ആടിനെ കൂറച്ചുദൂരേക്കു കൊണ്ടുപോയി പകുതിയോളം തിന്നനിലയിലാണ് കണ്ടത്.പ്രദേശത്തു കണ്ട കാൽപ്പാടുകൾ വന്യജീവിയുടേതാണെന്നു സംശയിക്കുന്നു.

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

എടപ്പാൾ : ദിവസങ്ങളായി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ പിടികൂടി. പൊന്നാനി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് രഹസ്യവിവരത്തെത്തുടർന്ന് സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തേ ഈ റൂട്ടിൽ മറ്റൊരു ബസായിരുന്നു ഓടിയിരുന്നത്. ആ ബസ് ഓട്ടം നിർത്തിയതോടെയാണ് തൃശ്ശൂർ രജിസ്‌ട്രേഷനുള്ള ബസ് അനധികൃതമായി സർവീസ് നടത്തിയത്. ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഓഫീസർ എം.വി. അരുൺ, അസി. ഓഫീസർ പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.

യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലകൊണ്ട് ഫുട്ബോൾ കളിച്ച് അക്രമികൾ

യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലകൊണ്ട് ഫുട്ബോൾ കളിച്ച് അക്രമികൾ

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷ് മെഷ്രാനെ (35)​ യാണ് 15 അംഗസംഘം മുംബയ്ക്ക് സമീപം കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ദുർഗാപുർ സ്വദേശിയാണ് മഹേഷ്. കഴിഞ്ഞ ദിവസം രാത്രി 15 പേരടങ്ങുന്ന സംഘം ഇയാളെ ആക്രമിച്ചു. തുടർന്ന് ക്രൂരമർദനത്തിന് ശേഷം സംഘം യുവാവിന്റെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അറുത്തുമാറ്റിയ തല ഉപയോഗിച്ച് അക്രമി സംഘം ഫുട്ബോൾ കളിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രതികൾ തല തെരുവിലിട്ട് പന്തുപോലെ തട്ടിക്കളിച്ചെന്നും സാക്ഷികൾ … Read more

നാല് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

നാല് വയസ്സുകാരനെ തെരുവുനായ  ആക്രമിച്ചു

പൊന്നാനി: കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പിൽ നാല് വയസ്സുകാരനുനേരെ തെരുവുനായ് ആക്രമണം. അക്രമകാരിയായ നായെ മറ്റൊരു തെരുവുനായ് കടിച്ചുകൊന്നു.ഉച്ചക്ക് ഒന്നോടെയാണ് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് കയറാനെത്തിയ കുട്ടിയെ തെരുവുനായ് കടിച്ചു പരിക്കേൽപ്പിച്ചത്. രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടിയെ പാഞ്ഞടുത്ത നായ് തോളിലും കൈയിലും കടിക്കുകയായിരുന്നു. കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പ് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടും അധികൃതരോ നഗരസഭയോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും നാലും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും ഇവരുടെ രണ്ടു മക്കളായ ഫാത്തിമ മെർസീനയും ഒരു വയസ്സുള്ള കുട്ടി മറിയം എന്നിവരുമാണ് മരിച്ചിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ തന്നെയുണ്ടായിരുന്ന സബയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ … Read more