മലപ്പുറം കാടാമ്പുഴയിൽ പുലിയെ കണ്ടതായി നാട്ടുകാർ

മലപ്പുറം കാടാമ്പുഴയിൽ കണ്ടെത്തിയ പുലിയുടെ കാൽപാദം കോട്ടക്കൽ: പുലിയെ കണ്ടെന്ന സംശയം ബലപ്പെട്ടതോടെ മാറാക്കര ചുള്ളിക്കാട് നിവാസികൾ ആശങ്കയിൽ. ചൊവ്വാഴ്ച രാത്രിയാണ് പുലിയെ കണ്ടെത്തിയത്. സമീപവാസിയുടെ വീടിന് മുറ്റത്തെത്തിയ പെരുമ്പാമ്പിനെ നീക്കം ചെയ്യുന്നതിനിടെയാണ് വീട്ടുകാർ പുലിയെ കണ്ടത്. വെളിച്ചമടിച്ചതോടെ മരത്തിൽ നിന്നും പുലി നിലത്തേക്ക് ചാടി അപ്രത്യക്ഷമായി. സംഭവത്തിൽ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

പുലിഭീതി: മങ്കടയിൽ വനം വകുപ്പ് പരിശോധന

പ്രതീകാത്മക ചിത്രം മങ്കട: മങ്കടയിലും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി. എസ്.എഫ്.ഒ മുഹമ്മദ് അൽത്താഫ്, ബി.എഫ്.ഒ ശ്രീകുമാർ , വി.ഉണ്ണികൃഷ്ണൻ, ടി.എച്ച്. നസീർ എന്നിവരാണ് മങ്കട പുളിക്കൽ പറമ്പ്, വലമ്പൂർ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. കൂടുതൽ വ്യക്തത ലഭിക്കുന്ന പക്ഷം കെണി സ്ഥാപിക്കാമെന്നും നിരീക്ഷണം തുടരണമെന്നും അവർ നിർദേശിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ തിരൂർക്കാട്, മങ്കട പരിസരങ്ങളിലായി ആറ് ഇടങ്ങളിലാണ് പുലിയെ കണ്ടതായി പറഞ്ഞിരുന്നത്. തിരൂർക്കാട് നെല്ലിക്കാപറമ്പ് പ്രദേശത്തും പരിസരങ്ങളിലുമായി … Read more

അധ്യാപികയെ കബളിപ്പിച്ച് 21 പവനും 30 ലക്ഷവും തട്ടിയ പൂർവവിദ്യാർഥി പിടിയിൽ

പരപ്പനങ്ങാടി: പൂർവവിദ്യാർഥിസംഗമത്തിനെത്തി പരിചയം പുതുക്കി അധ്യാപികയിൽനിന്ന് സ്വർണവും പണവും തട്ടിയ യുവാവ് റിമാൻഡിൽ. തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൻ ഫിറോസാണ് (51) അറസ്റ്റിലായത്. തലക്കടത്തൂർ ചെറിയമുണ്ടം സ്കൂളിലെ മുൻ അധ്യാപികയുടെ പരാതിയിലാണ് നടപടി. 1988-90 ൽ ഈ സ്കൂളിൽ വിദ്യാർഥിയായിരുന്ന ഫിറോസ് പൂർവവിദ്യാർഥി സംഗമത്തിലൂടെ അധ്യാപികയുമായി കൂടുതൽ പരിചയത്തിലായി. തുടർന്ന് ഇവരുടെ വീട്ടിലെത്തി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പല തവണയായി ലക്ഷങ്ങൾ കൈക്കലാക്കുകയും ആദ്യഘട്ടങ്ങളിൽ പലിശ നൽകി വിശ്വാസമാർജിക്കുകയും ചെയ്തു. തുടർന്ന് ബിസിനസ് വിപുലീകരണത്തിനെന്ന് പറഞ്ഞ് … Read more

കോട്ടക്കലിൽ വൻ രാസലഹരിവേട്ട;136.965 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കോട്ടക്കൽ: ദേശീയപാത കേന്ദ്രീകരിച്ച് വൻ രാസലഹരിവേട്ടയുമായി കോട്ടക്കൽ പൊലീസ്. വ്യത്യസ്ത കേസുകളിലായി രണ്ടുപേർ അറസ്റ്റിലായി. 136.965 ഗ്രാം എം.ഡി.എം.എയുമായി ഊരകം മേൽമുറി കീരൻകുന്ന് സ്വദേശി വട്ടപറമ്പ് വീട്ടിൽ അരുൺ (27), വേങ്ങര വെട്ടുതോട് സ്വദേശി കാപ്പിൽ വീട്ടിൽ റഫീഖ് (36) എന്നിവരെയാണ് ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ അറസ്റ്റ് ചെയ്തത്. തൃശൂർ റോഡിൽ ചെനക്കൽ പെട്രോൾ പമ്പിന് സമീപം വിൽപനക്കായി സൂക്ഷിച്ച 22.00 ഗ്രാം എം.ഡി.എം.എയുമായി അരുണാണ് ആദ്യം പിടിയിലായത്. ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, മലപ്പുറം ഡാൻസാഫ് സ്ക്വാഡ് … Read more

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കാമ്പയിൻ; ഷൂട്ടര്‍മാര്‍ കൊന്നൊടുക്കിയത് ഏഴ് കാട്ടുപന്നികളെ

വെടിവെച്ച് കൊന്ന കാട്ടുപന്നികളുമായി പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാനും ഷൂട്ടര്‍ നിസാര്‍ അഹമ്മദും സംഘവും എടക്കര: ജനവാസ കേന്ദ്രങ്ങളില്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടുപന്നികളെ മാസ് കാമ്പയിനില്‍ വെടിവെച്ച് കൊന്ന് മൂത്തേടം പഞ്ചായത്ത് അധികൃതര്‍ കര്‍ഷകര്‍ക്ക് താങ്ങായി മാറുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി നടന്ന പന്നി വേട്ടയില്‍ കൃഷിയിടങ്ങളിലിറങ്ങിയ ഏഴ് കാട്ടുപന്നികളെയാണ് ഷൂട്ടര്‍മാര്‍ കൊന്നൊടുക്കിയത്. നാളുകളായി മേഖലയില്‍ കര്‍ഷര്‍ക്കും നാട്ടുകാര്‍ക്കും ശല്യമായി മാറിയ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള കാമ്പയിനിന് ചൊവ്വാഴ്ചയാണ് പഞ്ചായത്തില്‍ തുടക്കമിട്ടത്. പഞ്ചായത്തിലെ … Read more

ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം അപകടത്തിൽപെട്ട ബസ് കോട്ടക്കൽ: തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം വാഹനപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ അഷ്റഫ്(49), ജയൻ (48), ശങ്കരനാരാരായണൻ(72), മുനീറ (40), ശോഭ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി ബസിൽ ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു … Read more