യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട വള്ളം രക്ഷപ്പെടുത്തി

യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട വള്ളം രക്ഷപ്പെടുത്തി

താനൂർ: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് വിഭാഗത്തിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് ടീമിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട സുറൂർ ഇൻബോർഡ് വള്ളമാണ് എൻജിൻ തകരാറായി കടലിൽ കുടുങ്ങിയത്. 18 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഉണ്യാൽ പടിഞ്ഞാറ് 10 നോട്ടിക്കൽ മൈൽ ദൂരത്താണ് വള്ളം കുടുങ്ങിയത്. ശക്തമായ കുത്തൊഴുക്കിൽപ്പെട്ട വള്ളം പൊന്നാനിയിൽ ഫിഷറീസ് വിഭാഗവും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ നാലര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ചെട്ടിപ്പടി … Read more

താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പോലീസ് ;40 പേർ പിടിയിൽ

താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പോലീസ് ;40 പേർ പിടിയിൽ

താനൂർ: താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പൊലീസ്. താനൂർ പൊലീസ് കഴിഞ്ഞദിവസം നടത്തിയ പ്രത്യേക ഓപറേഷനിൽ 40 പേർ പിടിയിലായി. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, എ.എസ്.പി കെ.എസ്. ഷഹൻഷാ, ഇൻസ്‌പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ താനൂരിൽ നിരവധി കേസുകളിലായി നാൽപതോളം പ്രതികളാണ് വലയിലായത്. താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എം.ഡി.എം.എയുമായി ഒരാളെ പിടികൂടി. താനാളൂർ പകര തേക്കുംകാട്ടിൽ അബ്ദുൽ ഗഫൂറിനെയാണ് (35) 5.30 ഗ്രാം … Read more

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്

മലപ്പുറം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് പട്ടിക വന്നപ്പോൾ പുറത്ത് പോയത്. ഇവർ ഇനിയും സീറ്റിനായി കാത്തിരിക്കേണ്ടി വരും. സപ്ലിമെന്ററിക്ക് 19,710 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്. ഇതിൽ 19,659 പേരെയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. ഇതിൽ 1,883 പേർ മറ്റ് ജില്ലകളിലെ അപേക്ഷകരാണ്. 6,005 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇനി നാല് സീറ്റ് മാത്രമാണ് ഒഴിവുള്ളത്. സംസ്ഥാനത്ത് തന്നെ സപ്ലിമെന്ററിയുടെ … Read more

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ് മൊഴി. ഈ മാസം ഒന്നിനായിരുന്നു സംഭവം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ തിരൂർ സ്റ്റേഷൻ വിട്ട ശേഷമാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് വെച്ചും വന്ദേ ഭാരത് എക്സ്പ്രസിനുനേർക്ക് കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് … Read more

അങ്ങാടിപ്പാലത്തിൽ കാറിന് മുകളിൽ മരം വീണു

അങ്ങാടിപ്പാലത്തിൽ കാറിന് മുകളിൽ മരം വീണു

താനൂർ: വാഴക്കത്തെരു കൂനൻ പാലത്തിൽ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4.30ഓടെയാണ് പാലത്തിന് വടക്ക് കനോലി കനാൽ തീരത്തെ പഴക്കമേറിയ വാകമരം പൊടുന്നനെ കടപുഴകിയത്. പാലം ഇറങ്ങുകയായിരുന്ന കാറിന്റെ പിൻഭാഗത്തായി മരം വീണതാണ് രക്ഷയായത്. കോഴിച്ചെനയിൽ നിന്ന് പെരുന്നാൾ ആഘോഷത്തിന് തൂവൽ തീരത്തേക്ക് വരികയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് കാറിലുണ്ടായിരുന്നത്. വാഹനം ഭാഗികമായി തകർന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആർക്കും പരിക്കില്ല. മരത്തിന്റെ വലിയ കൊമ്പുകളും ചില്ലകളും വീതികുറഞ്ഞ പാലത്തിന് … Read more

പുത്തൻതെരുവിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

പുത്തൻതെരുവിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

താനൂർ: പുത്തൻതെരുവിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി ഒഴൂർ റോഡ് ജങ്ഷനിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ച അഞ്ച് മണിയോടെയായിരുന്നു അപകടം. കട തുറക്കാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. എറണാകുളത്തുനിന്ന് പച്ചക്കറിയുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തിരൂരിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.