പൊന്നാനി തുറമുഖത്തെ മണൽ നീക്കാൻ ഡ്രഡ്ജർ എത്തി

പൊന്നാനി: കാലങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ മുറവിളികൾക്കൊടുവിൽ പൊന്നാനി ഫിഷിങ് ഹാർബറിൽ ആഴം കൂട്ടൽ പ്രവൃത്തികളുടെ ഭാഗമായി ഡ്രെഡ്ജർ പൊന്നാനിയിലെത്തി. നിലവിലെ ആഴം പരിശോധിച്ച ശേഷം മണ്ണെടുപ്പ് ആരംഭിക്കും. വേലിയിറക്ക സമയത്ത് ജലനിരപ്പിൽ നിന്ന് മൂന്നര മീറ്റർ താഴ്ചയും വേലിയേറ്റ സമയത്ത് നാലര മീറ്റർ താഴ്ചയും ആഴം കണക്കാക്കിയാണ് ഡ്രഡ്ജിങ് നടക്കുക. ഇതോടൊപ്പം അഴിമുഖത്ത് സൗണ്ടിങ് സർവേയും നടക്കും. ആഴം കൂട്ടലിന്‍റെ ഭാഗമായി ഇന്ന് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്‌ഥർ പൊന്നാനിയിലെത്തും. നിലവിലെ ആഴവും മണ്ണിന്‍റെ ലെവലും പരിശോധിച്ച് അടയാളപ്പെടുത്തും. പിന്നീട് ആഴം … Read more

പൊന്നാനി നഗരം വില്ലേജ് ഓഫിസ് പൊളിക്കൽ; ലേലം പൂർത്തിയായി

പൊന്നാനി: പൊന്നാനി നഗരം വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനമായി. സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടം പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി ലേലം പൂർത്തിയായി. 87,000 രൂപക്കാണ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായ ലേലം ഉറപ്പിച്ചത്. അരനൂറ്റാണ്ടോളം പഴക്കമുള്ള വില്ലേജ് ഓഫിസ് കെട്ടിടം, പിറകുവശത്തുള്ള കാലപ്പഴക്കമേറിയ ഇറിഗേഷൻ കെട്ടിടം, തെക്കുഭാഗത്തെ ചുറ്റുമതിൽ എന്നിവ പൊളിക്കാൻ രണ്ട് ലേലങ്ങളാണ് നടന്നത്. ഇതിൽ വില്ലേജ് … Read more

വാടക നൽകിയില്ല; പൊന്നാനി നഗരസഭയിലെ ജനകീയ ഹോട്ടൽ പൂട്ടി

പൊന്നാനി: സംസ്ഥാന സർക്കാറിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കുടുംബശ്രീക്ക് കീഴിൽ പുളിക്കടവ് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ അടച്ചു പൂട്ടി. നഗരസഭ ഏഴ് മാസത്തെ വാടക നൽകാത്തതിനെത്തുടർന്ന് കെട്ടിട ഉടമയാണ് ഹോട്ടലിന് ഷട്ടറിട്ടത്. 20 രൂപക്ക് ഊൺ നൽകുന്നതിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമെന്ന സ്വപ്നത്തിനാണ് നഗരസഭയുടെ അലംഭാവം മൂലം ഷട്ടറിട്ടത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറാൻ ശ്രമം നടക്കുന്നതിനിടയിലാണ് കെടിടത്തിന്റെ … Read more

പൊന്നാനി പുനർഗേഹം ഭവന സമുച്ചയം; സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം മുടങ്ങിയിട്ട് മൂന്നുമാസം

പൊന്നാനി: ഹാർബറിലെ ഭവന സമുച്ചയത്തിൽ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ മുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു. ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം നാല് മാസത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു കരാറുകാർ പറഞ്ഞിരുന്നതെങ്കിലും ഫണ്ട് യഥാസമയം ലഭിക്കാതായതോടെ നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരുകോടി 57 ലക്ഷം രൂപ വകയിരുത്തിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് അവസാന ഗഡു അനുവദിക്കുന്നതാണ് വൈകുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലാണ് പദ്ധതി. കഴിഞ്ഞമാസം പൊന്നാനിയിലെത്തിയ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിരുന്നെങ്കിലും തുടർ … Read more

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പി. നന്ദകമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള … Read more

സംരക്ഷണ ഭിത്തിയില്ല, അശ്രദ്ധമായ ഡ്രൈവിങ്ങും; പൊന്നാനി കർമ റോഡിൽ അപകടം പതിവ്

സംരക്ഷണ ഭിത്തിയില്ല, അശ്രദ്ധമായ ഡ്രൈവിങ്ങും; പൊന്നാനി കർമ റോഡിൽ അപകടം പതിവ്

പൊന്നാനി: പൊന്നാനി ഭാരതപ്പുഴയോരത്തെ കർമ റോഡിന്റെ പുഴയോട് ചേർന്ന ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. പുഴയോട് ചേർന്ന ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടം വർധിക്കാൻ ഇടയാക്കുന്നത്. കൂടാതെ കർമ റോഡിൽ യുവാക്കളുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അപകടം വിളിച്ചുവരുത്തുകയാണ്. സംരക്ഷണ ഭിത്തിയില്ലാത്തത് മൂലം കഴിഞ്ഞ ദിവസം കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പുഴയരികിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡും സംരക്ഷണ ഭിത്തിയും ഒരേ ഉയരത്തിലായതിനാൽ ഇരുചക്ര വാഹനങ്ങളുൾപ്പെടെ തെന്നിവീഴാനുള്ള സാധ്യതയും ഏറെയാണ്. പുതുതായി കർമ റോഡിലെ ഈശ്വരമംഗലം ഭാഗത്തെ … Read more