പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയർ ഇല്ലാതായിട്ട് നാലുമാസം

പൊന്നാനി: സംസ്ഥാനത്തെ വലിയ നഗരസഭകളിലൊന്നായ പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയറില്ലാതായിട്ട് നാലുമാസം പിന്നിട്ടു. നഗരസഭയുടെ പദ്ധതി പ്രവർത്തനം അവതാളത്തിലായി. ആവശ്യത്തിന് ഓവർസിയർമാർ ഇല്ലാത്തതിനാൽ നഗരസഭ പ്രവർത്തനം മന്ദഗതിയിലാണ്. പുനർനിർണയത്തെത്തുടർന്ന് 53 വാർഡുകളായി വർധിച്ച സംസ്ഥാനത്തെ ഏഴ് നഗരസഭകളിലൊന്നായ പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയറുടെ കസേര ഒഴിഞ്ഞിട്ട് മാസം നാല് പിന്നിട്ടു. പൊതുമരാമത്ത് വിഭാഗം പദ്ധതികൾ, കേന്ദ്ര സർക്കാർ സ്കീമുകൾ, കെട്ടിട നിർമാണ അനുമതി, നഗരാസൂത്രണ പദ്ധതി പ്രവർത്തനം ഉൾപ്പെടെ പദ്ധതികൾ തയാറാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ട മുനിസിപ്പൽ എൻജിനീയറുടെ അഭാവം … Read more

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊലീസിന്റെ ‘കവചം’

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊലീസിന്റെ ‘കവചം’

പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊന്നാനി പൊലീസിന്റെ നേതൃത്വത്തിൽ ‘കവചം’ പദ്ധതി നടപ്പാക്കുന്നു. യുവാക്കളിലെയും വിദ്യാർഥികളിലെയും ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷന്റെയും പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കർമപദ്ധതി തയാറാക്കിയത്. ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് കൗൺസലിങ്, ചികിത്സ എന്നിവ ലഭ്യമാക്കും. ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോകാൻ പ്രവണതയുള്ളവരെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി നടപടി സ്വീകരിക്കും. ലഹരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകും. … Read more

പൊന്നാനി അങ്ങാടിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകർന്നുവീണു

പൊന്നാനി: കാലപ്പഴക്കവും ബലക്ഷയവുമുണ്ടായിട്ടും പൊളിച്ചുമാറ്റാൻ വൈകിയ പൊന്നാനി അങ്ങാടിയിലെ ഒരു കെട്ടിടം കൂടി തകർന്നുവീണു. അപകടസമയത്ത് കെട്ടിടത്തിലെ കടകളിലും മുൻ വശത്തെ റോഡിലും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊന്നാനി അങ്ങാടിയിൽ കനോലി കനാലിന് സമീപത്താണ് വലിയ ദുരന്തത്തിനിടയാക്കുന്ന തരത്തിൽ കെട്ടിടം നിലനിന്നിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ കെട്ടിടത്തിന്റെ പിൻഭാഗമാണ് ആദ്യം തകർന്നുവീണത്. മിനിട്ടുകൾക്കകം കെട്ടിടം പൂർണമായി നിലംപൊത്തി. മേൽക്കൂരയും കെട്ടിടത്തിന്റെ ചുമരുകളും ഉൾപ്പെടെയാണ് റോഡരികിലേക്ക് പതിച്ചത്. കെട്ടിടത്തിൽ മൂന്ന് ഷട്ടറുകളിലായി ചാക്ക് തുന്നുന്നവരുടെ കടകളാണ് … Read more

പൊന്നാനി നഗരം വില്ലേജ് പരിധിയിൽപ്പെട്ടവർക്ക് പട്ടയം; നടപടികൾ പൂർത്തിയായി

പൊന്നാനി: പൊന്നാനി നഗരം വില്ലേജ് പരിധിയിൽ കാലങ്ങളായി പട്ടയമില്ലാത്തവർക്ക് പട്ടയമനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭൂസർവേ പൂർത്തിയായി. ഇതിൽ 500 സർക്കാർ ഭൂമികളും, 16000 സ്വകാര്യ വ്യക്തികളുടെ ഭൂമികളുമാണ്. സർക്കാർ പട്ടയം അനുവദിച്ച വസ്തുക്കളുടെ രേഖകൾ ഹാജരാക്കാത്ത ഭൂമികൾ സർക്കാർ തന്നെ ഏറ്റെടുക്കും. 400 ഓളം ഭൂമികളാണ് ഇത്തരത്തിലുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. പൊന്നാനിയിലെ 80 ശതമാനം പള്ളികളും രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല. നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ ജൂലൈ 31 വരെ സർവേ വിവരങ്ങളിൽ ഉൾപ്പെടാനും തിരുത്തലുകൾക്കും … Read more

പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്

പൊന്നാനി: പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്. ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ പോലും ഭരണസമിതി അനുമതി നൽകുന്നില്ലെന്ന് പ്രതിപക്ഷം. വിഷയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഏഴാം വാർഡിലെ കുമ്പളത്തുപടി-കുട്ടാട് റോഡ് തകരും മുമ്പേ റീ ടാറിങ് നടത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഭരണ-പ്രതീക്ഷ വാക്പോരിൽ കലാശിച്ചത്. ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്ന പ്രവൃത്തിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ ഭരണ പക്ഷ കൗൺസിലർമാരും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. … Read more

പൊന്നാനി നഗരസഭ ഡയാലിസിസ് സെൻറർ പുതിയ കെട്ടിടം വരുന്നു

പൊന്നാനി: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് ആശ്വാസത്തിന്റെ തലോടൽ നൽകുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കമാകുന്നു. വെള്ളിയാഴ്ച കെട്ടിടോദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി 4.40 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. നിലവിലെ കെട്ടിടത്തിന്റെ പിറക് വശത്തായാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം ഉയരുക. കൂടുതൽ ഡയാലിസിസ് രോഗികൾക്ക് സേവനം ലഭ്യമാക്കും. ഡയാലിസിസിനെത്തുന്നവരുടെ കൂട്ടിരിപ്പുകാർക്ക് … Read more