തിരുവാലി കോട്ടാലയിൽ പുലിയിറങ്ങിയതായി പ്രചാരണം

വണ്ടൂർ: തിരുവാലി കോട്ടാലയിൽ പുലിയിറങ്ങിയതായും കളിസ്ഥലത്ത് കാൽപ്പാടുകൾ കണ്ടതായും പ്രചാരണം. ഒടുവിൽ വനം വകുപ്പ് ആർ.ആർ.ടി അംഗങ്ങളെത്തി കാൽപ്പാടുകൾ കാട്ടുപൂച്ചയുടെതാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ രണ്ടു വീട്ടുകാർ പുലിയെ കണ്ടതായി വാർത്തകൾ പരന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി. ഇതിനുപുറമെയാണ് കളിസ്ഥലത്ത് കാൽപ്പാടുകളും കണ്ടത്. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് അംഗം പുതുക്കോടൻ അമൃതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പുലിയുടെ കാൽപ്പാടുകൾ അടക്കമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വേനൽ മഴയിലും കാറ്റിലും കരുവാരകുണ്ടിൽ ലക്ഷങ്ങളുടെ കൃഷിനാശം

കരുവാരകുണ്ട് വട്ടമലയിൽ കാറ്റിൽ ഒടിഞ്ഞുതൂങ്ങിയ വാഴത്തോട്ടം കരുവാരകുണ്ട്: ശനിയാഴ്ച രാത്രി വേനൽമഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ മലയോരത്ത് വ്യാപകനാശം. വട്ടമല, കക്കറ, ചുള്ളിയോട്, കരിങ്കന്തോണി ഭാഗങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ലക്ഷക്കണക്കിന് കൃഷിനാശമാണ് ഉണ്ടായത്. വട്ടമലയിൽ ചെമ്മൻകുഴിയിൽ നൗഫലിന്‍റെ 6000ത്തോളം കുലച്ച വാഴകൾ ഒടിഞ്ഞു തൂങ്ങി. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട വാഴകളാണിത്. ഈ ഭാഗത്ത് പലരുടേതായി 500 ഓളം റബർ മരങ്ങളും നിലംപൊത്തി. കക്കറ ചെരിപുറത്ത് സക്കീർ ബാബുവിന്റെ മുറ്റത്തെ മാവ് കടപുഴകി വീണ് … Read more

പുത്തൻതെരുവിൽ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

പുത്തൻതെരുവിൽ അപകടത്തിൽപെട്ട കാറും ഓട്ടോറിക്ഷയും താനൂർ: പുത്തൻതെരുവിൽ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരായ താനൂർ കാരാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും ഒരുകുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്നുപേരെയും താനൂർ മൂലക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ മിംസിലേക്ക് മാറ്റുകയും ചെയ്തു. ചാവക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് പുത്തൻതെരു ഇഷാസ് ഫാൻസി ഷോപ്പിന്റെ മുന്നിൽ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് … Read more

കടൽ കടന്നെത്തിയ പൊന്നാനിയിലെ നോമ്പുവിളക്കും പാനൂസും മുത്താഴ വെടിയും

1, പാനൂസ്, 2, മുത്താഴ വെടി (ചിത്രം: സലാം ഒളാട്ടയിൽ) പല നാടുകളിൽനിന്നായി, പലകാലങ്ങളിൽ കടൽ കടന്നെത്തിയ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മനോഹര സങ്കലനങ്ങളാൽ പൊലിവേറിയതാണ് പൊന്നാനിയുടെ നോമ്പുകാലം… പൊന്നാനിയുടെ നോമ്പുകാല പ്രതീകങ്ങളോരോന്നിനും വലിയ ചരിത്ര പശ്ചാത്തലവുമുണ്ട്. പൊന്നാനി, മലബാറിലെ മാപ്പിള സംസ്കൃതിയുടെ ഈറ്റില്ലം. ചെറിയമക്ക എന്ന ഖ്യാതി നേടിയ പൗരാണിക തുറമുഖ നഗരി. ഈ കടലോര നഗരിയുടെ സാംസ്കാരിക വൈവിധ്യവും സമ്പന്നതയും നിറഞ്ഞുതുളുമ്പുന്ന മാസമാണ് റമദാൻ. നോമ്പുകാലത്ത് പകലിൽ ഏറക്കുറെ നിശബ്ദമാകുന്ന പൊന്നാനി നഗരി രാവിരുട്ടിയാൽ പലവിധ ചമയക്കൂട്ടുകളാൽ … Read more

സ്വലാത്ത് നഗറില്‍ ഏപ്രില്‍ 22ന് ഹജ്ജ് ക്യാമ്പ്

മലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 22ന് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ നടക്കുന്ന ക്യാമ്പില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തും. ഫോൺ: 9645338343, 9633677722.

ഒന്നേകാൽ കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

അസീസുർ റഹ്മാൻ പാണ്ടിക്കാട്: വാടക ക്വാർട്ടേഴ്സിൽനിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. കൊടശ്ശേരി രണ്ടിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശിയായ അസീസുർ റഹ്മാനാണ് (38) പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂരിൽനിന്ന് കഞ്ചാവ് എത്തിച്ച് ഇയാൾ മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ടുതവണ കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. പാണ്ടിക്കാട് എസ്.ഐ രമേശ്, എ.എസ്.ഐമാരായ … Read more