ജനമധ്യത്തിൽ അരുംകൊല; അസം സ്വദേശിയുടെ ജീവനെടുത്തത് ചീട്ടുപയോഗിച്ചുള്ള ചൂതാട്ടം

കിഴിശ്ശേരി: ജനങ്ങള്‍ നോക്കിനില്‍ക്കെ സ്വന്തം നാട്ടുകാരനും സുഹൃത്തുമായ തൊഴിലാളിയെ പൊതുനിരത്തില്‍ നിര്‍ദയം ഓട്ടോ കയറ്റി കൊലപ്പെടുത്തിയ അസം സ്വദേശി നാഗൗണ്‍ ജില്ലയിലെ കച്ചുവ പാമില്ല ജരാണി സ്വദേശി ഗുര്‍ജാര്‍ ഹുസൈനെ കൊടും ക്രൂരതയിലേക്ക് നയിച്ചത് ചീട്ടുപയോഗിച്ചുള്ള ചൂതാട്ടം. മൂന്ന് കുട്ടികളും ഭാര്യയുമായി സ്വന്തം നാട്ടില്‍ നിന്ന് കിഴിശ്ശേരിയിലെത്തി നിർമാണ ജോലികള്‍ ചെയ്തു വരികയായിരുന്ന അസം നാഗൗണ്‍ ജില്ലയിലെ കച്ചുവ ജൂരീര്‍പാര്‍ സ്വദേശി അഹദുല്‍ ഇസ്‍ലാമിനെ ഇല്ലാതാക്കിയത് ഇരുവരുമൊന്നിച്ച പണം വെച്ചുള്ള ചീട്ടുകളിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമായിരുന്നെന്ന് … Read more

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരോദ്ഘാടനം മേയ് 25ന്; ദേശീയ പ്രതിനിധി സമ്മേളനം ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ

ന്യൂഡൽഹി: ഡൽഹിയിലെ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത് സെന്റർ’ മേയ് 25ന് ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ ഓഫിസ് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. ആറ് നിലകളിലായി ദേശീയ കമ്മിറ്റി ഓഫിസ്, പോഷക സംഘടന ഓഫിസുകൾ, ആധുനിക സൗകര്യങ്ങളുള്ള കോൺഫറൻസ് ഹാൾ, ലൈബ്രറി, റീഡിങ്-റിസർച്ച് ഹാൾ, പ്രെയർ ഹാൾ, ഗസ്റ്റ് റൂം, കഫറ്റീരിയ എന്നീ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ദേശീയ തലത്തിലെ മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാവും … Read more

പ്രളയത്തിൽപെട്ട സ്ഥാപനത്തിന് മതിയായ നഷ്ടപരിഹാരം നൽകിയില്ല; ഇന്‍ഷുറന്‍സ് കമ്പനി 1.48 കോടി രൂപ നൽകാൻ വിധി

മലപ്പുറം: വെള്ളപ്പൊക്കത്തില്‍ സ്ഥാപനത്തിന് സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ കൂടി ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ല ഉപഭോക്തൃ കമ്മീഷന്‍ വിധി. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് ജില്ല ഉപഭോക്തൃ കമ്മിഷന്റെ വിധി. 2019 ആഗസ്റ്റ് എട്ടിന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്ഥാപനം പൂര്‍ണമായും മുങ്ങിപ്പോയ സാഹചര്യത്തിലാണ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. 4.85 കോടി രൂപക്കാണ് സാഥാപനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് … Read more

ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു

മുഹമ്മദ് ജുമാൻ  മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്. നാല് വർഷമായി മക്ക ഹറമിന് സമീപം ജബൽ ഉമറിൽ പിതാവ് ഒ.പി അഷറഫിനോടൊപ്പം ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ മുഹമ്മദ് … Read more

പൊട്ടുവെള്ളരി കൃഷിയിൽ പൊന്നുവിളയിച്ച് യുവകർഷകർ

ചങ്ങരംകുളം: നാട്ടിൽ സുപരിചിതമല്ലാത്ത പൊട്ടുവെള്ളരി കൃഷിയിറക്കിയ എറവറാംകുന്ന് പൈതൃക കർഷക സംഘം വിജയകരമായ വിളവെടുപ്പ് തുടങ്ങി. പച്ചക്കറിയും നെല്ലും തണ്ണിമത്തനും ഷമാമും കക്കിരിയുമെല്ലാം കൃഷി ചെയ്യുന്ന ഇവർ കൊടുങ്ങല്ലൂരിന് ഭൗമസൂചിക പദവി നേടിക്കൊടുത്ത പൊട്ടുവെള്ളരി കൃഷിയിലാണ് വിജയം കൊയ്തത്. പൊട്ടുവെള്ളരി പ്രധാനമായും കൃഷിചെയ്യുന്നത് കൊടുങ്ങല്ലൂരിലും തൃശൂർ ജില്ലയിലെ മറ്റു ചില ഭാഗങ്ങളിലുമാണ്. കനത്ത വേനലിൽ ദാഹവും തളർച്ചയും ഉണ്ടാകാതിരിക്കാൻ പ്രകൃതിയുടെ അദ്ഭുത കനിയായാണ് പൊട്ടു വെള്ളരി അറിയപ്പെടുന്നത്. കായുടെ ഉള്ളിൽ ജലസമൃദ്ധമായ പൾപ്പാണ്. ഇതിനു തനതായ രുചി … Read more

വനാതിര്‍ത്തിയിലെ കാട്ടാന സാന്നിധ്യം; അറന്നാടംപാടം നിവാസികൾ ദുരിതത്തിൽ

അറന്നാടംപാടം പറമ്പന്‍ ഷിഹാബിന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന കാട്ടുകൊമ്പന്‍ എടക്കര: രാവും പകലും വനാതിര്‍ത്തിയിലെ കാട്ടാനകളുടെ സാന്നിധ്യം അറന്നാടംപാടം നിവാസികളെ ദുരിതത്തിലാക്കുന്നു. വഴിക്കടവ് റേഞ്ച് പരിധിയിലെ കരിയംമുരിയം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള അറന്നാടംപാടം തീക്കടിയിലാണ് മൂന്ന് കാട്ടാനകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഒരു കൊമ്പന്‍, ഒരു ചുള്ളിക്കൊമ്പന്‍, ഒരു മോഴ എന്നിങ്ങനെ മൂന്ന് ആനകളാണ് ഭീഷണിയായിരിക്കുന്നത്. മൂന്ന് ആഴ്ചയിലധികമായി ഇവ അറന്നാടംപാടം ജനവാസ കേന്ദ്രത്തിന് സമീപം താവളമുറപ്പിച്ചിരിക്കുകയാണ്. ജലലഭ്യതയുള്ള ചതുപ്പാണിവിടം. ഇക്കാരണത്താല്‍ … Read more