ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി; അഷ്ഫിൻ ഇന്ന് വിദേശത്തേക്ക്

പരീക്ഷക്ക് ശേഷം മുഹമ്മദ് ഷാനിഫിനൊപ്പം വീൽചെയറിൽ വരുന്ന അഷ്ഫിൻ ഫൈസൽ കോട്ടക്കൽ: പത്താംതരം പരീക്ഷ ആത്മവിശ്വാസത്തോടെയെഴുതി അഷ്ഫിൻ ഫൈസൽ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. പരീക്ഷ സഹായിക്കും പ്രിയ സുഹൃത്ത് മുഹമ്മദ് ഷാനിഫിനും സമ്മാനങ്ങൾ കൈമാറിയും എല്ലാവരോടും നന്ദി പറഞ്ഞുമാണ് സ്കൂളിൽ നിന്നിറങ്ങിയത്. എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗബാധിതനായ അഷ്ഫിന് തുടർചികിത്സയാണ് പ്രധാനം. കൂടാതെ താൻ ഇതിനകം സ്വായത്തമാക്കിയ ഐ.ടിയിലൂടെ പ്രോഗ്രാം കോഡിങ് ചെയ്യുകയും ലക്ഷ്യമാണ്. കോട്ടക്കൽ സ്വാഗതമാട് സ്വദേശി കാലൊടി മുതുവിൽ ഫൈസൽ മുനീറിന്റെയും ജസീനയുടെയും … Read more

വിശുദ്ധരാവിൽ പതിനായിരങ്ങൾ സംഗമിച്ചു; ജനസാഗരമായി സ്വലാത്ത് നഗർ

മലപ്പുറം: റമദാന്‍ 27ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ മലപ്പുറം മേൽമുറി സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. വ്യാഴാഴ്ച പുലർച്ചെ മുതല്‍തന്നെ ചെറുസംഘങ്ങളായി എത്തിയ വിശ്വാസികള്‍ വൈകീട്ടോടെ വൻ പ്രവാഹമായി. മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയായിരുന്നു ചടങ്ങ്. പ്രഭാതം മുതല്‍തന്നെ മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു. ഉച്ചക്ക് ഒന്നു മുതല്‍ നടന്ന അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്‌ലിസോടെ പരിപാടികള്‍ക്ക് തുടക്കമായി. വൈകീട്ടോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാൻഡ് മസ്ജിദും നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് ഒരു ലക്ഷം … Read more

വളാഞ്ചേരിയിൽ ആദ്യം എച്ച്.ഐ.വി സ്ഥിരീകരിച്ചത് മലയാളിക്ക്; 10 പേർക്കും രോഗം പകർന്നത് ലഹരി സിറിഞ്ച് ഉപയോഗത്തിലൂടെ

മലപ്പുറം: വളാഞ്ചേരിയിൽ എച്ച്.ഐ.വി കണ്ടെത്തിയ ലഹരിസംഘത്തിലെ 10 പേരിൽ ആദ്യം സ്ഥിരീകരിച്ചത് മലയാളിക്ക്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ആരോഗ്യവകുപ്പ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ. ഒരാൾക്ക് രോഗം കണ്ടതോടെ ഇയാളുടെ സംഘാംഗങ്ങളെക്കൂടി പരിശോധിക്കുകയായിരുന്നു. രണ്ടു മാസത്തിനിടയിൽ നടന്ന പരിശോധനയിലാണ് 10 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക പറഞ്ഞു. ഒരേ സിറിഞ്ചോ അല്ലെങ്കിൽ ഒരാൾതന്നെ വീണ്ടും ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ ആണ് രോഗം പകർന്നതെന്നാണ് കണ്ടെത്തൽ. … Read more

പരീക്ഷക്കിടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവം; പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി

പ്രതീകാത്മക ചിത്രം മലപ്പുറം: പ്ലസ്ടു പരീക്ഷക്കിടെ വിദ്യാർഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. മലപ്പുറം കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. മറ്റൊരു കുട്ടി സംസാരിച്ചതിന് ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പിടിച്ചെടുക്കുകയായിരുന്നു. സംഭവം വാർത്ത മാധ്യമങ്ങൾ വഴി പുറത്തുവന്നതോടെ ഇന്‍വിജിലേറ്റര്‍ ഹബീബ് റഹ്‌മാനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു. സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലപ്പുറം ഡി.ഡി.ഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയത്. … Read more

കെണിയിൽ അകപ്പെടാതെ പുലി; ആശങ്കയിൽ മമ്പാട്

നിലമ്പൂർ: മമ്പാട്ടെ വിവിധ പ്രദേശങ്ങളിൽ പുലി ഭീതി വിട്ടൊഴിയുന്നില്ല. ഒരു മാസമായി മേഖലയിൽ പുലി പരിഭ്രാന്തി പരത്തുകയാണ്. പുലിയെ പിടികൂടുന്നതിന് വനം വകുപ്പ് രണ്ട് സ്ഥലങ്ങളിലായി കൂട് സ്ഥാപിച്ചിട്ടുണ്ട്. എളമ്പുഴയിലും വട്ടപ്പാറയിലുമായാണ് കെണി സ്ഥാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച പുലർച്ചെ മമ്പാട് എം.ഇ.എസ് കോളജിന് സമീപം കാട്ടുപ്പൊയിലിൽ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടതായി പറയുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ മേപ്പാടത്തും പുലിയെ കണ്ടതായി പറയുന്നു. എളമ്പുഴയിൽ ഈ മാസം മൂന്നിനാണ് വനം വകുപ്പ് കെണി സ്ഥാപിച്ചത്. തുടർച്ചയായി രണ്ട് ദിവസം … Read more

കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയിൽ എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ ഒരാൾ അറസ്റ്റിൽ. ചേലേമ്പ്ര കൊളക്കാട്ടുചാലി നീലാടത്ത് മലയിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് അറസ്റ്റിലായത്. നിഷാദിന്‍റെ കൈയ്യിൽ നിന്ന് 31 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പ്രതിയെ നാളെ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷ് ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ നാസർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടരായ പ്രജോഷ് കുമാർ, ജ്വോതിഷ് ചന്ദ്, മുഹമ്മദലി, പ്രശാന്ത്, … Read more