ശുദ്ധജലത്തിന് സ്ഥിരം തടയണ വേണം; ഒതുക്കുങ്ങല്‍ മറ്റത്തൂരിലെ കുടുംബങ്ങൾ തീരാദുരിതത്തിൽ

ശുദ്ധജലത്തിന് സ്ഥിരം തടയണ വേണം; ഒതുക്കുങ്ങല്‍ മറ്റത്തൂരിലെ കുടുംബങ്ങൾ തീരാദുരിതത്തിൽ

കോട്ടക്കൽ: കടലുണ്ടി പുഴയിൽ ശുദ്ധജലത്തിനായി സ്ഥിരം തടയണ വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഒതുക്കുങ്ങല്‍ മറ്റത്തൂരിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുന്നത്. വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കടലുണ്ടി പുഴയോരത്തുളളവർ ദുരിതത്തിലാണ്. ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികളില്ലാത്തതാണ് തിരിച്ചടിയാകുന്നത്. പുഴയില്‍ കെട്ടി നില്‍ക്കുന്ന വെളളമാകട്ടെ നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയാത്ത സ്ഥിതിയാണ്. എട്ടുവര്‍ഷം മുമ്പ് ജല അതോറിറ്റി നബാഡിന്റെ സഹായത്തോടെ യാഥാർഥ്യമാക്കിയ ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോറും ജലസംഭരണിയും ഇവിടെയാണ്. ഒതുക്കുങ്ങലിന്റെ വിവിധ ഭാഗങ്ങളിലേക്കും സമീപപഞ്ചായത്തുകളായ പൊന്മള, കോഡൂര്‍ എന്നിവിടങ്ങളിലേക്കും … Read more

രണ്ടു പേരുടെ മരണം: കപ്പലിന്റെ മുൻഭാഗം ശക്തിയായി ബോട്ടിലിടിച്ചതായി കണ്ടെത്തി

രണ്ടു പേരുടെ മരണം: കപ്പലിന്റെ മുൻഭാഗം ശക്തിയായി ബോട്ടിലിടിച്ചതായി കണ്ടെത്തി

പൊന്നാനി: ചാവക്കാട് കടലിൽ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കപ്പലിന്റെ മുൻഭാഗം ബോട്ടിൽ ശക്തമായി ഇടിച്ചതായി ഫോറൻസിക് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ബോട്ടിന്റെ അവശിഷ്ടങ്ങളിൽനിന്ന് കപ്പലിന്റെ പെയിൻറും ലഭിച്ചു. തൃശൂർ സിറ്റി ഫോറൻസിക് സംഘമാണ് പൊന്നാനിയിലെത്തി വിശദ പരിശോധന നടത്തിയത്. ബോട്ടിന്റെ മുൻഭാഗം മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞതെന്നതിനാൽ ആ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റിപ്പോർട്ട് മൂന്നാഴ്ചക്കകം കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിലെടുത്ത കപ്പലിൽനിന്നുള്ള റെക്കോഡിങ് സംവിധാനവും വിശദമായി പരിശോധിക്കും. തെക്ക് ഭാഗത്താണ് ബോട്ട് കിടന്നിരുന്നതെന്നും നിയന്ത്രണം ലംഘിച്ച് വരുന്ന കപ്പലിനെ … Read more

തെരുവുനായ് ആക്രമണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

തെരുവുനായ് ആക്രമണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

പെരിന്തൽമണ്ണ: കളിച്ചുകൊണ്ടിരുന്ന ആറു കുട്ടികൾക്കടക്കം 12 പേർക്ക് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റു. ആലിപ്പറമ്പ് പഞ്ചായത്തിൽ വാളാംകുളം, ആര്യംപറമ്പ്, ഒടമല പള്ളി പരിസരം, പടിഞ്ഞാറേ കുളമ്പ് പ്രദേശങ്ങളിലാണ് തെരുവുനായ് ആക്രമണമുണ്ടായത്. മുറ്റത്തും വീട്ടുപരിസരത്തും കളിക്കുകയായിരുന്ന കുട്ടികൾക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ ആദ്യം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടമലയിലെ കളത്തിൽ വീട്ടിൽ സാദിഖിന്റെ അഞ്ചു വയസ്സുകാരി മകൾ ഫാത്തിമ നസ്മിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒമ്പതുപേരെ ചികിത്സക്കും പ്രതിരോധ കുത്തിവെപ്പിനും മഞ്ചേരി ഗവ. മെഡിക്കൽ … Read more

മുങ്ങിമരണത്തിന് അറുതി വരുത്താൻ സ്വിം ബ്രോസ് കൂട്ടായ്മ

മുങ്ങിമരണത്തിന് അറുതി വരുത്താൻ സ്വിം ബ്രോസ് കൂട്ടായ്മ

പൊന്നാനി: നീന്തലിൽ പ്രാവീണ്യമില്ലാത്തതിനാൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ അതിന് അറുതി വരുത്താൻ പൊന്നാനിയിലെ നീന്തൽ കൂട്ടായ്മ ‘സ്വിം ബ്രോസ്’ രംഗത്ത്. ഈ വർഷം ആയിരം പേർക്ക് കൂട്ടായ്മ നീന്തൽ പരിശീലനം നൽകും. നരിപ്പറമ്പ് പമ്പ് ഹൗസിനടുത്തും മാറഞ്ചേരി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കുളങ്ങളിലും സ്വിമ്മിങ് പൂളിലുമായാണ് പദ്ധതി പൂർത്തിയാക്കുക. സ്കൂൾ വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ തുടങ്ങിയവരെ ഒരു വർഷത്തിനുള്ളിലായി ആയിരം എന്ന എണ്ണം പൂർത്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30ന് നരിപ്പറമ്പ് … Read more

തകർച്ചയുടെ വക്കിൽ പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങൾ

തകർച്ചയുടെ വക്കിൽ പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങൾ

പൊന്നാനി: പൊന്നാനി അങ്ങാടിയിലെ തകർച്ച ഭീഷണിയിലായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടിയായില്ല. കെട്ടിടം പൊളിക്കാൻ ഉടമകളും, ഭൂരിഭാഗം കച്ചവടക്കാരും തയാറായിട്ടും, നഗരസഭ അധികൃതർ അനുകൂല നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. നിരവധി തവണ കെട്ടിടങ്ങൾ തകർന്നു വീഴുകയും, രണ്ടുതവണ കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടാവുകയും ചെയ്തിട്ടും, ഇവ പൊളിച്ചുനീക്കാൻ ഇച്ഛാശക്തിയില്ലാതെയാണ് ഭരണസമിതികൾ മുന്നോട്ട് പോവുന്നത്. പൊന്നാനി കമാൻ വളവിലെ പഴയ ഗോഡൗണിന് കെട്ടിടം അപകട സാഹചര്യത്തിലാണുള്ളത്. സമീപത്തെ മദ്റസയിലേക്കും പള്ളിയിലേക്കും വിദ്യാർഥികൾ പോകുന്ന വഴിയിലെ കെട്ടിടം തകർന്ന് വീണാൽ വലിയ … Read more

വേങ്ങര സ്വദേശി അബൂദബിയിൽ നിര്യാതനായി

വേങ്ങര സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: ലിമോസിൻ ഡ്രൈവറായി ജോലി ചെയ്‌തുവന്ന വേങ്ങര സ്വദേശിയെ താമസിക്കുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വേങ്ങര പുല്ലമ്പലവൻ സുബൈർ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് റൂമിൽ ഒപ്പമുള്ളയാൾ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വരുന്ന 30ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നു. കൊണ്ടുപോകാനുള്ള സാധനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. സക്കീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷിബിൻ, ഷെഫിൻ മുഹമ്മദ്, ഷെസ്മി നൂരി. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന … Read more