വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

വള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത വ്യാപനം ജാഗ്രതയോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത്. മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചേളാരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഓഡിറ്റോറിയത്തിൽ മേയ് 13ന് നടന്ന വിവാഹത്തിൽ പങ്കെടുത്ത വള്ളിക്കുന്ന് കൊടക്കാട് സ്വദേശിനിക്കാണ് ജൂൺ എട്ടിന് ഹെപ്പറ്റൈറ്റിസ് എ ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ സ്മാർട്ട് ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്ത 14, 15 വാർഡിലെ ആളുകൾക്കാണ് കേസ് റിപ്പോർട്ട് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. പ്രതിരോധ പ്രവർത്തന ഭാഗമായി പ്രത്യേക … Read more

നാല് വയസ്സുകാരന്റെ മരണം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

നാല് വയസ്സുകാരന്റെ മരണം;  നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കൊണ്ടോട്ടി: വായില്‍ കമ്പ് കുത്തി മുറിവേറ്റ് കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച അരിമ്പ്ര സ്വദേശി കൊടക്കാടന്‍ നിസാറിന്റേയും സൗദാബിയുടേയും മകന്‍ മുഹമ്മദ് ഷാസില്‍ (നാല് വയസ്) മരിച്ച സംഭവത്തില്‍ വകുപ്പുതലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കേസിലെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം നീതിയുക്തമായ നടപടിയുണ്ടാകും. ടി.വി. ഇബ്രാഹിം എം.എല്‍.എയെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി മന്ത്രിയെ ധരിപ്പിച്ചതായി എം.എല്‍.എ അറിയിച്ചു. മുഹമ്മദ് ഷാസില്‍ കൊണ്ടോട്ടിയിലെ മേഴ്‌സി ആശുപത്രിയില്‍ മരിക്കാനിടയായത് ചികിത്സാ … Read more

13.5 കോടിയുടെ കേന്ദ്ര നീർത്തട പദ്ധതി നിർവഹണത്തിന് ഇനി ഒരു വർഷം കൂടി

13.5 കോടിയുടെ കേന്ദ്ര നീർത്തട പദ്ധതി നിർവഹണത്തിന് ഇനി ഒരു വർഷം കൂടി

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, മങ്കട ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചു വില്ലേജുകളിലായി കേന്ദ്ര സർക്കാർ ഗ്രാമവികസന വകുപ്പ് വഴി അനുവദിച്ച 13.5 കോടിയുടെ നീർത്തട വികസന പദ്ധതിയിൽ ആറ് കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കി. പദ്ധതി നിർവഹണത്തിന് ഒരു വർഷം കൂടിയാണ് ഇനി അനുവദിച്ചു കിട്ടുക. അതിനുശേഷം ഒരു വർഷം പദ്ധതി മോണിറ്ററിങിനായി കണക്കാക്കും. മണ്ണ്, ജല സംരക്ഷണത്തിലും കാർഷിക പുരോഗതിയിലൂന്നിയുമാണ് തയാറാക്കി സമർപ്പിച്ച പദ്ധതികൾ. ഇതിനകം പൂർത്തിയാക്കിയ പദ്ധതികൾ അതത് സ്ഥലത്തെ ഗുണഭോക്തൃ സമിതികളുടെ നേതൃത്വത്തിലാണ്. ടെൻഡർ ചെയ്ത് നൽകരുതെന്നാണ് … Read more

ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി

ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: രോഗബാധയെ തുടർന്ന് ചികിത്സക്കായി നാലു ദിവസം മുമ്പ് ജിദ്ദയിൽനിന്ന് നാട്ടിലേക്ക് പോയ മലയാളി നിര്യാതനായി. മലപ്പുറം വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ കൂത്താർതൊടി ഇൽയാസ് (45) ആണ് ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ഉദരസംബന്ധമായ ചികിത്സക്കിടെ മരിച്ചത്. ജിദ്ദയിൽ നീണ്ടകാലം പ്രവാസിയായിരുന്നു. പരേതനായ കൂത്താർതൊടി അബുവാണ് പിതാവ്. മാതാവ്: റുഖിയ്യ. ഭാര്യ: കാഞ്ഞിരംപാറയിലെ കൊളക്കാട്ടിൽ ഷഫീന. മക്കൾ: ഫാത്തിമ നിഷ്വ, നാഫിഹ്. സഹോദരങ്ങൾ: അലി ഫൈസൽ, സുബൈദ, സറീന, നജ്‌മ.

സൗജന്യ ലാപ്‌ടോപ്പ് വിതരണം; ദലിത് വിദ്യാർഥിനിയെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ അപമാനിച്ചെന്ന്

സൗജന്യ ലാപ്‌ടോപ്പ് വിതരണം; ദലിത് വിദ്യാർഥിനിയെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ അപമാനിച്ചെന്ന്

പുളിക്കല്‍: ഗ്രാമ പഞ്ചായത്ത് അനുവദിച്ച ലാപ്‌ടോപ്പ് കൈപ്പറ്റാനെത്തിയ ദലിത് വിദ്യാര്‍ഥിനിയെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് പരാതി. കൊട്ടപ്പുറം സ്വദേശി ചോയക്കാട് വാസുവിന്റെ മകള്‍ വിന്‍സിയാണ് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ലാപ്‌ടോപ്പിനുള്ള അപേക്ഷയിലെ പഠിക്കുന്ന സ്ഥാപനത്തിലെ സാക്ഷ്യപത്രം പകര്‍പ്പാണെന്ന് പറഞ്ഞ് പഞ്ചായത്ത് കാര്യാലയത്തില്‍വെച്ച് പരസ്യമായി ആക്ഷേപിക്കുകയും അസഭ്യം പറഞ്ഞതായുമാണ് പരാതി. 2022-23 വാര്‍ഷിക പദ്ധതിയില്‍ ആവിഷ്‌ക്കരിച്ച ലാപ്‌ടോപ്പ് വിതരണ പദ്ധതിക്ക് ആവശ്യമായ … Read more

പ്ലസ് വൺ; വിദ്യാർഥികളുടെ ആശങ്കക്ക് പരിഹാരമായില്ല

പ്ലസ് വൺ; വിദ്യാർഥികളുടെ ആശങ്കക്ക് പരിഹാരമായില്ല

മലപ്പുറം: പ്ലസ് വൺ മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക ബുധനാഴ്ച പുറത്ത് വരാനിരിക്കെ ജില്ലയിലെ അപേക്ഷകളുടെ ആശങ്കക്ക് പരിഹാരമായില്ല. നിലവിലുള്ള കണക്ക് പ്രകാരം 46,944 വിദ്യാർഥികളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. 14,705 സീറ്റുകൾ മാത്രമാണ് പ്രവേശനത്തിനായി ബാക്കിയുള്ളത്. ഈ പട്ടിക പൂർത്തിയാക്കിയാൽ 32,239 പേരുടെ സീറ്റ് ആശങ്ക പരിഹരിക്കാതെ കിടക്കും. ജില്ലയിലാകെ 82,446 അപേക്ഷകരാണ് പ്ലസ് വണ്ണിനുള്ളത്. ഇതിൽ ഭിന്നശേഷി വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ 50,207 സീറ്റിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. ബാക്കി വരുന്നവരുടെ തുടർ പഠനം സംബന്ധിച്ച് വ്യക്തയില്ലാത്ത … Read more