തിരൂർ: ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ ലഭിച്ചതിനെ തുടർന്ന് അഞ്ചംഗ കുടുംബം തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലിൽനിന്ന് ചിക്കൻ ബിരിയാണി കഴിച്ച കന്മനം മേടിപ്പാറ സ്വദേശി ഇരിങ്ങാവൂർ വളപ്പിൽ ഷറഫുദ്ദീനും കുടുംബത്തിനുമാണ് ഭക്ഷണത്തിൽനിന്ന് പുഴുക്കളെ കിട്ടിയത്.
ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് മൂന്ന് കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബം ചികിത്സ തേടുകയായിരുന്നു. കുടുംബം പൊലീസിലും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നൽകി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കൽപകഞ്ചേരി പൊലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.