പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്

പൊന്നാനി: പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്. ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ പോലും ഭരണസമിതി അനുമതി നൽകുന്നില്ലെന്ന് പ്രതിപക്ഷം. വിഷയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഏഴാം വാർഡിലെ കുമ്പളത്തുപടി-കുട്ടാട് റോഡ് തകരും മുമ്പേ റീ ടാറിങ് നടത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഭരണ-പ്രതീക്ഷ വാക്പോരിൽ കലാശിച്ചത്. ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്ന പ്രവൃത്തിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ ഭരണ പക്ഷ കൗൺസിലർമാരും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. … Read more

പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണം 18 മുതൽ

പൊന്നാനി: നഗരസഭ ബസ് സ്റ്റാൻഡ് നവീകരണം ഈ മാസം 18 മുതൽ ആരംഭിക്കും. പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടിരൂപ ചെലവിട്ടാണ് സ്റ്റാൻഡ് നവീകരിക്കുക. ഈ സമയം താൽക്കാലിക ബസ് പാർക്കിങ് കേന്ദ്രമായി പ്രവർത്തിക്കുക സിയാറത്ത് പള്ളി റോഡിലെ ഒഴിഞ്ഞ സ്ഥലത്തായിരിക്കുമെന്ന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ തീരുമാനിച്ചു. ഇതിന് കൗൺസിൽ യോഗം അംഗീകാരം നൽകുകയും ചെയ്തു‌. കൂടുതൽ നേരം സ്‌റ്റാൻഡിൽ നിർത്തിയിടുന്ന ബസുകളാണ് സിയാറത്ത് പള്ളിറോഡിൽ പാർക്ക് ചെയ്യേണ്ടത്. ബസ് … Read more

പൊന്നാനി നഗരസഭ ഡയാലിസിസ് സെൻറർ പുതിയ കെട്ടിടം വരുന്നു

പൊന്നാനി: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് ആശ്വാസത്തിന്റെ തലോടൽ നൽകുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കമാകുന്നു. വെള്ളിയാഴ്ച കെട്ടിടോദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി 4.40 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. നിലവിലെ കെട്ടിടത്തിന്റെ പിറക് വശത്തായാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം ഉയരുക. കൂടുതൽ ഡയാലിസിസ് രോഗികൾക്ക് സേവനം ലഭ്യമാക്കും. ഡയാലിസിസിനെത്തുന്നവരുടെ കൂട്ടിരിപ്പുകാർക്ക് … Read more

പൊന്നാനി തുറമുഖത്തെ മണൽ നീക്കാൻ ഡ്രഡ്ജർ എത്തി

പൊന്നാനി: കാലങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ മുറവിളികൾക്കൊടുവിൽ പൊന്നാനി ഫിഷിങ് ഹാർബറിൽ ആഴം കൂട്ടൽ പ്രവൃത്തികളുടെ ഭാഗമായി ഡ്രെഡ്ജർ പൊന്നാനിയിലെത്തി. നിലവിലെ ആഴം പരിശോധിച്ച ശേഷം മണ്ണെടുപ്പ് ആരംഭിക്കും. വേലിയിറക്ക സമയത്ത് ജലനിരപ്പിൽ നിന്ന് മൂന്നര മീറ്റർ താഴ്ചയും വേലിയേറ്റ സമയത്ത് നാലര മീറ്റർ താഴ്ചയും ആഴം കണക്കാക്കിയാണ് ഡ്രഡ്ജിങ് നടക്കുക. ഇതോടൊപ്പം അഴിമുഖത്ത് സൗണ്ടിങ് സർവേയും നടക്കും. ആഴം കൂട്ടലിന്‍റെ ഭാഗമായി ഇന്ന് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്‌ഥർ പൊന്നാനിയിലെത്തും. നിലവിലെ ആഴവും മണ്ണിന്‍റെ ലെവലും പരിശോധിച്ച് അടയാളപ്പെടുത്തും. പിന്നീട് ആഴം … Read more

പൊന്നാനിയിൽ കടൽഭിത്തി നിർമാണം അടുത്ത ആഴ്ച തുടങ്ങും

പൊന്നാനിയിൽ കടൽഭിത്തി നിർമാണം അടുത്ത ആഴ്ച തുടങ്ങും

പൊന്നാനി: പത്ത് കോടി രൂപ ചെലവിൽ 1084 മീറ്റർ നീളത്തിൽ നിർമിക്കുന്ന കടൽഭിത്തിയുടെ പ്രവൃത്തി അടുത്ത ആഴ്ച തുടങ്ങും. ടെൻഡർ നടപടി പൂർത്തിയായി ഒന്നര മാസം പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് പി. നന്ദകുമാർ എം.എൽ.എ ഇറിഗേഷൻ ഉദ്യോഗസ്ഥരെയും കരാറുകാരനെയും വിളിച്ചുവരുത്തി ചന്തപ്പടി റെസ്റ്റ്ഹൗസിൽ യോഗം ചേർന്നു. തുടർന്നാണ് അടുത്ത ആഴ്ച നിർമാണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരനും ഉറപ്പ് നൽകിയത്. നിർമാണത്തിന് തുടക്കം കുറിക്കുന്ന മരക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു. പ്രവൃത്തിക്കാവശ്യമായ കല്ലുകൾ മരക്കടവ് ഭാഗത്ത് ശേഖരിച്ച് … Read more

പൊന്നാനി നഗരം വില്ലേജ് ഓഫിസ് പൊളിക്കൽ; ലേലം പൂർത്തിയായി

പൊന്നാനി: പൊന്നാനി നഗരം വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനമായി. സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടം പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി ലേലം പൂർത്തിയായി. 87,000 രൂപക്കാണ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായ ലേലം ഉറപ്പിച്ചത്. അരനൂറ്റാണ്ടോളം പഴക്കമുള്ള വില്ലേജ് ഓഫിസ് കെട്ടിടം, പിറകുവശത്തുള്ള കാലപ്പഴക്കമേറിയ ഇറിഗേഷൻ കെട്ടിടം, തെക്കുഭാഗത്തെ ചുറ്റുമതിൽ എന്നിവ പൊളിക്കാൻ രണ്ട് ലേലങ്ങളാണ് നടന്നത്. ഇതിൽ വില്ലേജ് … Read more