പൊന്നാനി ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും

പൊന്നാനി: നിരക്ക് വർധനയെച്ചൊല്ലി പഴയ കരാറുകാരുമായി പൊന്നാനി നഗരസഭ ഇടഞ്ഞതോടെ നിലച്ച ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും. രണ്ട് വർഷമായി നിർത്തിവെച്ച പൊന്നാനി-പടിഞ്ഞാറെക്കര ജങ്കാർ സർവിസാണ് പുനരാരംഭിക്കുന്നത്. തൃശൂർ ജില്ല പഞ്ചായത്തിന്റെ കൈവശമുള്ള ജങ്കാർ ഉപയോഗപ്പെടുത്തി പുറത്തൂർ പഞ്ചായത്ത് പൊന്നാനി-പടിഞ്ഞാറേക്കര റൂട്ടിൽ സർവിസ് തുടങ്ങുമെന്നാണ് അറിയുന്നത്. അഴിമുഖത്തെ കടത്ത് സർവിസ് അവകാശം പൊന്നാനി നഗരസഭക്കാണെന്ന ഉറച്ചവാദവുമായി വർഷങ്ങളോളം നിലകൊണ്ട പൊന്നാനി നഗരസഭയാണ് ഒടുവിൽ പുറത്തൂർ പഞ്ചായത്തിന് സർവിസ് അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അഴിമുഖത്ത് ജങ്കാർ … Read more

പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയർ ഇല്ലാതായിട്ട് നാലുമാസം

പൊന്നാനി: സംസ്ഥാനത്തെ വലിയ നഗരസഭകളിലൊന്നായ പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയറില്ലാതായിട്ട് നാലുമാസം പിന്നിട്ടു. നഗരസഭയുടെ പദ്ധതി പ്രവർത്തനം അവതാളത്തിലായി. ആവശ്യത്തിന് ഓവർസിയർമാർ ഇല്ലാത്തതിനാൽ നഗരസഭ പ്രവർത്തനം മന്ദഗതിയിലാണ്. പുനർനിർണയത്തെത്തുടർന്ന് 53 വാർഡുകളായി വർധിച്ച സംസ്ഥാനത്തെ ഏഴ് നഗരസഭകളിലൊന്നായ പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയറുടെ കസേര ഒഴിഞ്ഞിട്ട് മാസം നാല് പിന്നിട്ടു. പൊതുമരാമത്ത് വിഭാഗം പദ്ധതികൾ, കേന്ദ്ര സർക്കാർ സ്കീമുകൾ, കെട്ടിട നിർമാണ അനുമതി, നഗരാസൂത്രണ പദ്ധതി പ്രവർത്തനം ഉൾപ്പെടെ പദ്ധതികൾ തയാറാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ട മുനിസിപ്പൽ എൻജിനീയറുടെ അഭാവം … Read more

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊലീസിന്റെ ‘കവചം’

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊലീസിന്റെ ‘കവചം’

പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊന്നാനി പൊലീസിന്റെ നേതൃത്വത്തിൽ ‘കവചം’ പദ്ധതി നടപ്പാക്കുന്നു. യുവാക്കളിലെയും വിദ്യാർഥികളിലെയും ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷന്റെയും പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കർമപദ്ധതി തയാറാക്കിയത്. ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് കൗൺസലിങ്, ചികിത്സ എന്നിവ ലഭ്യമാക്കും. ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോകാൻ പ്രവണതയുള്ളവരെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി നടപടി സ്വീകരിക്കും. ലഹരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകും. … Read more

നിരവധി മോഷണ കേസുകളിലെപ്രതികൾ പിടിയിൽ

പൊന്നാനി: നിരവധി മോഷണ കേസുകളിൽ പ്രതികളായ മൂന്ന് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ മോഷണത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലായത്. ചങ്ങരംകുളം കോലളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന പ്രശാന്ത് (36), പൊന്നാനി സ്വദേശി അൻസാർ എന്ന ചട്ടി അൻസാർ (32), ചങ്ങരംകുളം മാട്ടം സ്വദേശി നൗഷാദ് അലി (40) എന്നിവരാണ് അറസ്റ്റിലായത്. കണ്ടനകം ബീവറേജിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന തവനൂർ സ്വദേശി ഗോപിയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയും മൊബൈൽ ഫോൺ മോഷണം, ബൈക്ക് … Read more

പൊന്നാനി അങ്ങാടിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകർന്നുവീണു

പൊന്നാനി: കാലപ്പഴക്കവും ബലക്ഷയവുമുണ്ടായിട്ടും പൊളിച്ചുമാറ്റാൻ വൈകിയ പൊന്നാനി അങ്ങാടിയിലെ ഒരു കെട്ടിടം കൂടി തകർന്നുവീണു. അപകടസമയത്ത് കെട്ടിടത്തിലെ കടകളിലും മുൻ വശത്തെ റോഡിലും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊന്നാനി അങ്ങാടിയിൽ കനോലി കനാലിന് സമീപത്താണ് വലിയ ദുരന്തത്തിനിടയാക്കുന്ന തരത്തിൽ കെട്ടിടം നിലനിന്നിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ കെട്ടിടത്തിന്റെ പിൻഭാഗമാണ് ആദ്യം തകർന്നുവീണത്. മിനിട്ടുകൾക്കകം കെട്ടിടം പൂർണമായി നിലംപൊത്തി. മേൽക്കൂരയും കെട്ടിടത്തിന്റെ ചുമരുകളും ഉൾപ്പെടെയാണ് റോഡരികിലേക്ക് പതിച്ചത്. കെട്ടിടത്തിൽ മൂന്ന് ഷട്ടറുകളിലായി ചാക്ക് തുന്നുന്നവരുടെ കടകളാണ് … Read more

പൊന്നാനി നഗരം വില്ലേജ് പരിധിയിൽപ്പെട്ടവർക്ക് പട്ടയം; നടപടികൾ പൂർത്തിയായി

പൊന്നാനി: പൊന്നാനി നഗരം വില്ലേജ് പരിധിയിൽ കാലങ്ങളായി പട്ടയമില്ലാത്തവർക്ക് പട്ടയമനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭൂസർവേ പൂർത്തിയായി. ഇതിൽ 500 സർക്കാർ ഭൂമികളും, 16000 സ്വകാര്യ വ്യക്തികളുടെ ഭൂമികളുമാണ്. സർക്കാർ പട്ടയം അനുവദിച്ച വസ്തുക്കളുടെ രേഖകൾ ഹാജരാക്കാത്ത ഭൂമികൾ സർക്കാർ തന്നെ ഏറ്റെടുക്കും. 400 ഓളം ഭൂമികളാണ് ഇത്തരത്തിലുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. പൊന്നാനിയിലെ 80 ശതമാനം പള്ളികളും രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല. നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ ജൂലൈ 31 വരെ സർവേ വിവരങ്ങളിൽ ഉൾപ്പെടാനും തിരുത്തലുകൾക്കും … Read more