കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കാമ്പയിൻ; ഷൂട്ടര്‍മാര്‍ കൊന്നൊടുക്കിയത് ഏഴ് കാട്ടുപന്നികളെ

വെടിവെച്ച് കൊന്ന കാട്ടുപന്നികളുമായി പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാനും ഷൂട്ടര്‍ നിസാര്‍ അഹമ്മദും സംഘവും എടക്കര: ജനവാസ കേന്ദ്രങ്ങളില്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടുപന്നികളെ മാസ് കാമ്പയിനില്‍ വെടിവെച്ച് കൊന്ന് മൂത്തേടം പഞ്ചായത്ത് അധികൃതര്‍ കര്‍ഷകര്‍ക്ക് താങ്ങായി മാറുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി നടന്ന പന്നി വേട്ടയില്‍ കൃഷിയിടങ്ങളിലിറങ്ങിയ ഏഴ് കാട്ടുപന്നികളെയാണ് ഷൂട്ടര്‍മാര്‍ കൊന്നൊടുക്കിയത്. നാളുകളായി മേഖലയില്‍ കര്‍ഷര്‍ക്കും നാട്ടുകാര്‍ക്കും ശല്യമായി മാറിയ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള കാമ്പയിനിന് ചൊവ്വാഴ്ചയാണ് പഞ്ചായത്തില്‍ തുടക്കമിട്ടത്. പഞ്ചായത്തിലെ … Read more

വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പഴമയുടെ പ്രതാപത്തോടെ പോസ്റ്റ് ഓഫിസ്

അടക്കാകുണ്ട് എഴുപതേക്കർ സബ് പോസ്റ്റ് ഓഫിസ് കാളികാവ്: വന്യമൃഗ ഭീഷണി കാരണം കുടിയിറക്കം തുടരുന്ന കുടിയേറ്റ കർഷക മേഖലയായ 70 ഏക്കർ മലമുകളിൽ ഇപ്പോഴും സജീവമായി പോസ്റ്റ് ഓഫിസ്. 50 വർഷം മുമ്പ് മലമുകളിൽ നാട്ടുകാർ നിർമിച്ച പോസ്റ്റ് ഓഫിസ് ഇന്നും കൗതുക കാഴ്ചയായി പ്രവർത്തിക്കുന്നു. 70 ഏക്കറിൽ ഇപ്പോൾ ആളും ആരവവും ഇല്ല. സമുദ്രനിരപ്പിൽനിന്ന് 1500 അടിയോളം ഉയരത്തിലാണ് ഈ പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. പൂർണമായും കരിങ്കല്ലിൽ പണിത പോസ്റ്റ് ഓഫിസിന്റെ പ്രതാപമാണ് പറയാനുള്ളത്. … Read more

പാടത്തെ ചെളിയിൽ ജീപ്പ് ചീറിപായിച്ച് എം.എല്‍.എ; ആവേശമായി വണ്ടിപൂട്ട് മത്സരം

  ഫോട്ടോ- നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കരുളായി വാരിക്കല്‍ പാടത്ത് നടത്തിയ വണ്ടിപൂട്ട് മത്സരം ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ജീപ്പ് ഓടിച്ച് ഉദ്ഘാടനം ചെയ്യുന്നു നിലമ്പൂര്‍: കൈലിയും ടീ ഷര്‍ട്ടും ധരിച്ച് ചേറ് നിറഞ്ഞ കരുളായി വാരിക്കലിലെ പാടത്ത് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ വില്ലീസ് ജീപ്പ് ചീറിപായിച്ചപ്പോള്‍ കണ്ട് നിന്നവര്‍ക്ക് അത് ആവേശ കാഴ്ചയായി. നിലമ്പൂര്‍ ടൂറിസം കോണ്‍ക്ലേവിന്റെ പ്രചാരണാര്‍ഥം നടത്തിയ വണ്ടി പൂട്ട് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് എം.എല്‍.എ ജീപ്പുമായി പാടത്തിറങ്ങിയത്. ഉദ്ഘാടന പ്രസംഗത്തിനു … Read more

മെത്താഫെറ്റാമിനും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

സുഹൈബ് നിലമ്പൂർ: വിൽപനക്കായി സൂക്ഷിച്ച നാലു ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ. പുള്ളിപ്പാടം ഓടായിക്കൽ മേത്തലയിൽ സുഹൈബിനെയാണ് (മത്തായി -32) നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാൾ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്‍റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഓടായിക്കലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് … Read more

പി.വി. അൻവറിന് നേട്ടമായി വനനിയമ ഭേദഗതി പിന്മാറ്റം

മലപ്പുറം: വനനിയമ ഭേദഗതി ബിൽ ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം പി.വി. അൻവറിന്‍റെ രാഷ്ട്രീയനീക്കങ്ങൾകൂടി കണക്കിലെടുത്തെന്ന് സൂചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വന്യജീവി ആക്രമണവും കർഷകരുടെ ദുരിതവും മുഖ്യചർച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴാണ് സർക്കാർ നിയമഭേദഗതിയിൽനിന്ന് പിന്നാക്കംപോകുന്നത്. വനംവകുപ്പിന് കൂടുതൽ അധികാരം നൽകുന്ന നിയമഭേദഗതിക്കെതിരെ യു.ഡി.എഫ് പ്രതികരിക്കും മുമ്പ് പി.വി. അൻവറാണ് മലയോര മേഖലയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിനെത്തുടർന്ന് നിലമ്പൂരിലെ വനംവകുപ്പ് ഓഫിസ് ആക്രമിച്ച കേസിൽ അൻവറിനെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും വലിയ വിവാദമായിരുന്നു.ഇത് അൻവറിന് പ്രതിപക്ഷ … Read more

കാട്ടാന ആക്രമണം; പൊറുതിമുട്ടി മൂത്തേടം നിവാസികള്‍

എടക്കര: കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടി മൂത്തേടം നിവാസികള്‍. ബുധനാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഉച്ചക്കുളം നഗറിലെ സരോജിനിയടക്കം പത്ത് ദിവസത്തിനിടെ രണ്ട് ആദിവാസികളാണ് കരുളായി വനമേഖലയില്‍ കാട്ടാനക്കലിക്ക് ഇരകളായത്. കഴിഞ്ഞ അഞ്ചിന് നെടുങ്കയം പൂച്ചപ്പാറ നഗറിലെ മണി കുട്ടികളെ പാലേമാടുള്ള ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെ കരുളായി വനപാതയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം നഗറിന് സമീപത്തെ വനത്തില്‍ കാലികളെ മേക്കുന്നതിനിടെയാണ് സരോജിനിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഉച്ചക്കുളത്ത് ഒരാഴ്ചക്കിടെ മൂന്ന് തവണ ആദിവാസികള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. ഊരിലെ … Read more