കാപ്പ ചുമത്തി നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തി, പൊലീസ് പിടിയിലുമായി

ഹരീഷ്‌ കൊണ്ടോട്ടി: കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് നാടുകടത്തിയയാള്‍ നിയമം ലംഘിച്ച് വീട്ടിലെത്തിയതിന് വീണ്ടും അറസ്റ്റില്‍. പുളിക്കല്‍ പെരിയമ്പലം മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് പാലക്കുളങ്ങര ഹരീഷ് ചീരക്കോട് (അനില്‍ -48) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഇയാള്‍ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എസ്.ഐ വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു. നാട്ടിലെ റേഷന്‍ കടയില്‍ നിന്ന് ഉടമയെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ തട്ടിയെടുത്ത കേസിലും നേരത്തെ മറ്റൊരു കേസില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കുത്തിക്കൊലപ്പെടുത്താന്‍ … Read more

സൗദിയിലെ തബൂക്കിന് സമീപം വാഹനാപകടം; മലയാളിയും രാജസ്ഥാനിയും മരിച്ചു

ഷെഫിൻ മുഹമ്മദ്, ഇർഫാൻ അഹമ്മദ് റിയാദ്: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമായ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫിെൻറ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്. തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ച് വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. … Read more

പി.വി. അൻവർ നിലവിൽ ഒരു സ്ഥാനാർഥിയുടെയും പേര് പറഞ്ഞിട്ടില്ല -വി.ഡി. സതീശൻ

ആലുവ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവർ നിലവിൽ ഒരു സ്ഥാനാർഥിയുടെയും പേര് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദ്യം സ്ഥാനാർഥിയുടെ പേര് പറഞ്ഞിരുന്നു. പിന്നീട് കോൺഗ്രസ് പാർട്ടി തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിക്കും പിന്തുണ നൽകുമെന്നാണ് യു.ഡി.എഫിനെ അറിയിച്ചിട്ടുള്ളതെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പ്രവർത്തകരടക്കം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് ഏകോപന ചുമതല വഹിക്കുന്ന എ.പി. അനിൽ കുമാർ എം.എൽ.എയും വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിന് സ്ഥാനാർഥിയെ ലഭിക്കുമെന്ന ആശ വേണ്ടെന്നും … Read more

കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദേശി പൊന്നാനിയിൽ പിടിയിൽ

പൊന്നാനി: കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയിൽ പിടിയിൽ. കൊല്ലം പെരിനാട് ഞാറക്കൽ അലീന മൻസിൽ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനിയിലെ ഒരു ലോഡ്ജിൽ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്. പൊലീസ് പരിശോധനയിൽ വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളും മൊബൈൽ ഫോണുകളും … Read more

44കാരിയുടെ ഉമിനീർ ഗ്രന്ഥിയിൽനിന്ന് ശസ്ത്രക്രിയ കൂടാതെ കല്ല് നീക്കി

പെരിന്തൽമണ്ണ: 44 കാരിയുടെ ഉമിനീർ ഗ്രന്ധിയിൽ കുടുങ്ങിയ കല്ല് ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്തു. പെരിന്തൽമണ്ണ അസെന്റ് ഇ.എൻ.ടി ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മലപ്പുറം സ്വദേശിയായ 44 കാരിയുടെ ഉമിനീർ ഗ്രന്ഥിയിൽനിന്ന് എൻഡോസ്കോപ്പിക് വഴി കല്ല് പുറത്തെടുത്തത്. താടിയെല്ലിന് താഴെ ഇടക്കിടെ വീക്കം വരുന്നതും ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുന്നതുമായ സ്ഥിതിയിലാണ് യുവതി ഡോക്ടറെ സമീപിച്ചത്. പ്രാഥമിക പരിശോധനയിൽ അസുഖ കാരണം വായിലെ ഉമിനീർ ഗ്രന്ഥിയിൽ കല്ല് കുരുങ്ങിയതാണെന്ന് കണ്ടെത്തി. വിദഗ്ധ … Read more

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകൾ ‘വിറ്റ’ മൂന്നു പേർ അറസ്റ്റിൽ

മലപ്പുറം: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി എടപ്പാള്‍ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ ‘വിൽപന’ നടത്തിയ മൂന്നുപേരെ മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി കോട്ടപറമ്പ് വീട്ടിൽ അജ്മല്‍ കുമ്മാളില്‍ (41), തൃപ്പനച്ചി കണ്ടമംഗലത്ത് വീട്ടിൽ മനോജ് (42), അരീക്കോട് നടലത്ത് പറമ്പ് വീട്ടിൽ എൻ.പി. ഷിബിലി (44) എന്നിവരെയാണ് മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി കോട്ടയം സ്വദേശി ആൽബിൻ ജോണിനെ കഴിഞ്ഞ … Read more