നെടുങ്കയത്ത് വനബൂത്തിൽ 69 ശതമാനം പോളിങ്

വെളുമ്പിയംപാടം എം.കെ.എം എൽ.പി സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവർ കരുളായി: നെടുങ്കയം ബൂത്തിൽ 69 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉൾവനത്തിൽ അധിവസിക്കുന്ന ആദിവാസികൾക്കും ഗുഹാവാസികളായ ചോലനായ്ക്കർക്കും മാത്രമായുള്ള ബൂത്ത് കൂടിയാണിത്. നെടുങ്കയം പ്രകൃതി പഠനകേന്ദ്രത്തിലെ 225 ാം നമ്പർ ബൂത്തിൽ ഇത്തവണ 325 പേരാണ് വോട്ടുചെയ്യാനെത്തിയത്. നെടുങ്കയം, മുണ്ടക്കടവ്, പുലിമുണ്ട, മാതൻക്കുന്ന് തുടങ്ങിയ ആദിവാസി സങ്കേതങ്ങളിലെ പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരെ കൂടാതെ ഉൾക്കാട്ടിൽ കഴിയുന്ന ചോലനായ്ക്ക ഗുഹാവാസികളും ഈ ബൂത്തിലെ വോട്ടർമാരാണ്. ചോലനായ്ക്ക വോട്ടർമാരും, നെടുങ്കയം … Read more

ഷൗക്കത്തിനും അൻവറിനും നിർണായകം; മുസ്‍ലിം ലീഗിന് ‘പ്രസ്റ്റീജ് ഇഷ്യൂ’

നിലമ്പൂർ ജി.എം.യു.പി സ്കൂളിൽ കുഞ്ഞുമായി മഴയത്ത് വോട്ട് ചെയ്യാനെത്തിയവർ നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന്റെയും പി.വി. അൻവറിന്റെയും രാഷ്ട്രീയഭാവി എന്താകുമെന്നതിന്റെകൂടി ഉത്തരമാകും ഉപതെരഞ്ഞെടുപ്പ് ഫലം. മുസ്‌ലിം ലീഗ് പ്രവർത്തകർ ഏറെ അധ്വാനിച്ചിട്ടും വിജയിച്ചില്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന് തിരിച്ചുവരവ് എളുപ്പമാകില്ല. 10,000 വോട്ടെങ്കിലും കിട്ടിയില്ലെങ്കിൽ ‘അൻവറിസ’ത്തിനും അവസാനമാകും. അൻവർ കാര്യമായ വോട്ട് പിടിക്കാതിരിക്കുകയും യു.ഡി.എഫ് ജയിക്കുകയും ചെയ്താൽ വി.ഡി. സതീശന് കരുത്താകും. ഷൗക്കത്തിന്റെ തോൽവിക്ക്, താൻ പിടിക്കുന്ന വോട്ട് കാരണമായാൽ അൻവറിന് പിടിച്ചുനിൽക്കാം. എങ്കിലും ‘പിണറായിസത്തിനെതിരെ’ അഞ്ചക്ക വോട്ടെങ്കിലും കിട്ടിയേ … Read more

കനത്ത മഴയിലും നിലമ്പൂരിൽ മികച്ച പോളിങ്; വിജയ പ്രതീക്ഷയിൽ സ്ഥാനാർഥികൾ

നിലമ്പൂർ: വാശിയേറിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. ഒടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം 73.26 ശതമാനമാണ് പോളിങ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 76.06 ശതമാനമായിരുന്നു പോളിങ് ശതമാനം. പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ പുറത്തുവിടും. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ പോളിങ് സാവധാനത്തിലായിരുന്നു. തുടർന്ന് ഉച്ചയോടെ വോട്ടർമാരുടെ നീണ്ടനിരയായി. വൈകിട്ട് ആറു മണിയോടെ വോട്ടർമാരുടെ തിരക്ക് കൂടി. പോളിങ് ഉയർന്നത് യു.ഡി.എഫിന് ഗുണകരമാണെന്ന് പ്രചാരണ സമിതി കൺവീനർ എ.പി. അനിൽ … Read more

പ്രകാശിന്റെ കുടുംബത്തെ കുറിച്ച് പോസ്റ്റിട്ട് ‘എയറി’ലായി കെ.കെ. ലതിക; ‘കാഫിർ സ്ക്രീൻഷോട്ട് ഡിസ്ട്രിബ്യൂട്ടർ തന്നെ ആണല്ലോ ഈ വ്യാജ പ്രചരണത്തിന്റെയും മെയിൻ വിതരണക്കാരി’

കോഴിക്കോട്: അന്തരിച്ച കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്‍റുമായ വി.വി. പ്രകാശിന്‍റെ കുടുംബത്തെ കുറിച്ച് ഫേസ്ബുക് കുറിപ്പിട്ട കുറ്റ്യാടി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.കെ. ലതിക ‘എയറി’ലായി. ‘വി.വി. പ്രകാശിന്‍റെ കുടുംബം വോട്ടുചെയ്യില്ല, ദൈവത്തിന് മുന്നിൽ പൊട്ടിക്കരയാൻ കൊട്ടിയൂരിൽ’ എന്നാണ് ലതിക പോസ്റ്റ് ചെയ്തത്. പ്രകാശിന്റെയും ഭാര്യ സ്മിതയുടെയും മകൾ നന്ദനയുടെയും ഫോട്ടോ അടക്കമുള്ള കാർഡാണ് ലതിക പങ്കുവെച്ചത്. എന്നാൽ, വൈകീട്ട് എടക്കര ജി.എച്ച്.എസ്.എസിലെ പോളിങ് ബൂത്തിൽ ഇവർ വോട്ട് രേഖപ്പെടുത്തിയതോടെ ലതിക പോസ്റ്റ് … Read more

ഇടതുപക്ഷം ഒരു കാലത്തും വർഗീയ ശക്തികളുമായി കൂട്ടുകൂടിയിട്ടില്ല, യു.ഡി.എഫ്‌ പ്രചാരണം വർഗീയതയിലൂന്നി -എ. വിജയരാഘവൻ

എ. വിജയരാഘവൻ നിലമ്പൂരില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നു നിലമ്പൂർ: തെരഞ്ഞെടുപ്പിൽ തീവ്ര വർഗീയ ധ്രുവീകരണത്തിനുള്ള യു.ഡി.എഫിന്‍റെ ശ്രമം ജനം തിരസ്‌കരിക്കുമെന്ന്‌ സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവൻ വടപുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാതരം വർഗീയതയുമായും കൂട്ടുകൂടിയ ചരിത്രമാണ്‌ യു.ഡി.എഫിനുള്ളത്‌. 1982ൽ മഞ്ചേശ്വരത്ത്‌ ബി.ജെ.പി നേതാവ്‌ കെ.ജി. മാരാർ കോൺഗ്രസിന്‍റെയും മുസ്‍ലിം ലീഗിന്റെയും സ്ഥാനാർഥിയായാണ്‌ മത്സരിച്ചത്‌. കാസർകോട്ട് ഒ. രാജഗോപാലായിരുന്നു യു.ഡി.എഫ്‌ സ്ഥാനാർഥി. ഇടതുപക്ഷം ഒരു കാലത്തും ഒരു വർഗീയ ശക്തികളുമായും കൂട്ടുകൂടിയിട്ടില്ല. അടിയന്തരാവസ്ഥക്കുശേഷം … Read more

ഇടതുപക്ഷത്തിന്‍റെ ജനസംഘം ബന്ധം ചരിത്രരേഖയിലുള്ളതെന്ന് ആര്യാടൻ ഷൗക്കത്ത്; ‘സി.പി.എം-ആർ.എസ്.എസ് സഖ്യത്തിന് ഇനിയും സാധ്യത’

നിലമ്പൂർ: ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദ്. ഇടതുപക്ഷം ജനസംഘവുമായും ആർ.എസ്.എസുമായും സഖ്യം ചേര്‍ന്നത് ചരിത്രരേഖയിലുള്ള കാര്യമാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ജനസംഘവുമായി 1977ൽ പരസ്യ സഖ്യം കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടാക്കിയതിനെ തുടർന്നാണ് കോൺഗ്രസിന് ആദ്യമായി അധികാരം നഷ്ടപ്പെടുന്നത്. 1967ൽ തന്നെ കോൺഗ്രസിനെ താഴേയിറക്കാൻ മൂന്ന് സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് പാർട്ടിരേഖയിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുണ്ട്. വി.പി. സിങ്ങിനെ പ്രധാനമന്ത്രിയാക്കാൻ രൂപം കൊടുത്ത ബന്ധം. … Read more