പെരുമഴയിൽ പ്രിയങ്കയെത്തി; നിലമ്പൂരിൽ ആവേശം പെയ്തിറങ്ങി

നിലമ്പൂർ: പ്രിയങ്കഗാന്ധി പ്രചാരണം നയിച്ചപ്പോൾ തേക്കിൻനാട്ടിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം പെരുമഴയായി പെയ്തിറങ്ങി. മൂത്തേടത്തെയും നിലമ്പൂരിലെയും റോഡ് ഷോകളിൽ ജനസാഗരം നിറഞ്ഞു. പെരുമഴയിലും ആവേശം ചോരാതെ മണിക്കൂറുകളോളം അവർ റോഡരികിൽ കാത്തിരുന്നു. മൂത്തേടത്ത് ഉച്ചക്ക് ശേഷം മൂന്നോടെ പ്രിയങ്കയെത്തുമെന്നായിരുന്നു അറിയിപ്പ്. രണ്ടരയോടെ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളളവർ സ്വീകരണ കേന്ദ്രത്തിലെത്തിത്തുടങ്ങിയിരുന്നു. ബലൂണുകളും കൊടിതോരണങ്ങളുമായി അവർ കാത്തുനിന്നു. കനത്ത മഴയിൽ അഞ്ചരയോടെയാണ് പ്രിയങ്ക എത്തിയത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂലയിലെ ഗഫൂറലിയുടെ വീട് സന്ദർശിച്ച ശേഷമാണ് പ്രിയങ്ക മൂത്തേടത്ത് … Read more

സാംസ്കാരിക ‘ന്യായകർ’ ആര്യാടൻ ഷൗക്കത്തിനെ കാണാതെ പോയതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത് -ഡോ. എസ്.എസ്. ലാൽ

ഡോ. എസ്.എസ്. ലാൽ, ആര്യാടൻ ഷൗക്കത്തിനൊപ്പം  നിലമ്പൂർ: നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണച്ച് ഇടത് സഹയാത്രികരായ സാംസ്കാരിക പ്രവർത്തകർ രംഗഗത്തുവന്നതിനെതിരെ പരിഹാസവുമായി ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥനും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പൊതുജനാരോഗ്യ മേധാവിയുമായ ഡോ. എസ്.എസ്. ലാൽ. കേരളത്തിലെ കുറേ സാംസ്കാരിക ‘ന്യായകർ’ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ കാണാതെ പോയത് ദുഃഖമുണ്ടാക്കിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘അതിന്റെ കാരണം ഞാൻ അന്വേഷിക്കുകയായിരുന്നു. ഇപ്പോഴാണ് കാരണം മനസിലായത്. … Read more

നഷ്ടപ്പെട്ടത് 25 വർഷം മുമ്പ്; ആമിന പോലും മറന്ന സ്വർണമാല ഒടുവിൽ കണ്ടെത്തി

സ്വർണ മാല കണ്ടെത്തിയ തൊഴിലാളികളെ ഒന്നാം വാർഡ് എ.ഡി.എസ് കെ.പി. നസീമ റുഖുനുദ്ധീൻ മധുരം നൽകി ആദരിക്കുന്നു  രാമപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ ലഭിച്ചു. രാമപുരം സ്കൂൾ പടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ പരിസരവാസിയായ മച്ചിങ്ങൽ മുഹമ്മദിന്‍റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണ മാല വസ്ത്രമലക്കുന്നതിനിടെ നഷ്ടമായിരുന്നു. 25 വർഷം മുമ്പായിരുന്നു അത്. അന്ന് കുറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല. ഇന്നലെ … Read more

ഇന്ന് ലോക രക്തദാന ദിനം; രക്തദാനവഴിയിൽ ഡോ. ശശിധരന് വിശ്രമമില്ല

ഡോ.  ശശിധരൻ പരപ്പനങ്ങാടി: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായി വിരമിച്ച അരിയല്ലൂർ സ്വദേശി ഡോ. ശശിധരൻ 60 വയസിനിടെ രക്തദാനം നിർവഹിച്ചത് അറുപത് തവണ. 1978 ൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ തുടങ്ങിയ രക്തദാനം ഇദ്ദേഹത്തിന് ജീവിതചര്യയാണിപ്പോൾ. ഏറ്റവുമധികം രക്തദാനം നിർവഹിച്ച ആരോഗ്യ സേവകനെന്ന നിലയിൽ സംസ്ഥാന സർക്കാറിന്റെ അംഗീകാരവും തേടിയെത്തി. 1988 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹപാഠികളെ സംഘടിപ്പിച്ച് രൂപം നൽകിയ കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ അധ്യക്ഷനായിരുന്നു. സഹപാഠിയായിരുന്ന ഫ്രാൻസിസ് … Read more

പ്രവാസി പെൻഷൻ: അപേക്ഷകൾ കെട്ടിക്കിടക്കുന്നു

തിരൂർ: പ്രവാസി ക്ഷേമനിധി ബോർഡിൽ പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കോഴിക്കോട്ട് മാത്രം രണ്ടായിരത്തിൽപരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്നാണ് പരാതി. 60 വയസ്സ് കഴിഞ്ഞവരാണ് പെൻഷന് അപേക്ഷിച്ച് ആറുമാസവും അതിലധികവുമായി കാത്തിരിക്കുന്നത്. മാസംതോറും പ്രവാസികൾ 350 രൂപയും തിരിച്ചെത്തിയവർ 200 രൂപയുമാണ് അംശാദായം അടക്കുന്നത്. അംശാദായവും പെൻഷൻ അപേക്ഷയുമെല്ലാം ഓൺലൈൻ ആക്കിയിട്ടുണ്ടെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസമെന്നാണ് പരാതി. ജീവനക്കാരുടെ കുറവും അപേക്ഷകളുടെ എണ്ണക്കൂടുതലുമാണ് കാരണമായി പറയുന്നത്. അഞ്ചു വർഷം മുമ്പത്തെ ഓഫിസ്- ഉദ്യോഗസ്ഥ സംവിധാനമാണ് ഇപ്പോഴും നിലവിലുള്ളത്. സംസ്ഥാനത്താകെ മുപ്പതോളം … Read more

ഇന്ന് ദേശീയ തയ്യൽ യന്ത്ര ദിനം; 92ലും സ്നേഹത്തിന്റെ ഇഴയടുപ്പം ഭദ്രമാക്കി തയ്യൽ കാരണവർ

ചെങ്ങാട് ആലിക്കുട്ടിയുടെ വീട്ടിൽ ഒത്തുകൂടിയവർ പരപ്പനങ്ങാടി: ആയിരം പൂർണചന്ദ്രന്മാരെ കണ്ട ചെങ്ങാട്ട് ആലിക്കുട്ടിക്കയിൽ നിന്ന് ജീവിതാനുഭവചരിത്രം തുന്നിച്ചേർക്കുകയാണ് പിൻതലമുറ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിച്ചേർക്കാൻ രണ്ട് രൂപ ദിവസക്കൂലിക്ക് പിതാമഹൻ തുടക്കമിട്ടതും പിതാവ് നടത്തിവന്നിരുന്നതുമായ തയ്യൽ കടയിൽ ജോലി തുടങ്ങിയ സി. ആലിക്കുട്ടി എട്ടു പതിറ്റാണ്ട് ആ തൊഴിൽ തുടർന്നു. തയ്യൽ മെഷീനിലുണ്ടായ യാന്ത്രിക മാറ്റങ്ങൾ ആസ്വദിച്ചും കൗതുകം നാടിന് കാണിച്ചു കൊടുത്തും മുന്നേറവെ ജോലിയോടൊപ്പം ആധുനിക തയ്യൽ മെഷീനുകളും തയ്യൽ ഉൽപന്നങ്ങളും വിൽപന നടത്തുന്ന കച്ചവടക്കാരനായും മാറി. … Read more