കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽവീണ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഇന്ന് രാവിലെ 6.30 ഓടെ കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് വൈകുന്നേരം 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്‍റെ പാലത്തിൽ … Read more

ഖാദർ മാസ്റ്റർ നിര്യാതനായി

മലപ്പുറം: വേങ്ങര കണ്ണമംഗലം കൈതവളപ്പിൽ ഖാദർ മാസ്റ്റർ(61) അന്തരിച്ചു. ജി.എൽ.പി.എസ് എടക്കാപറമ്പ്, ജി.യു.പി. സ്കൂൾ കണ്ണമംഗലം എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായിരുന്നു. സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡിന് അർഹനായിട്ടുണ്ട്. ഭാര്യ മറിയുമ്മ (അരിമ്പ്ര), മക്കൾ: ഷബീർ അൻസാരി (അക്ഷയ സെന്റർ കാടപ്പടി), സൽസബീൽ (ഗവ. ഹൈസ്കൂൾ കൊളപ്പുറം), തസ്നിയ(ജി.എം.എൽ.പി സ്കൂൾ സൗത്ത് പല്ലാർ), യാസീൻ. മരുമക്കൾ: നബീൽ സി.പി (തിരുന്നാവായ കൊടക്കൽ), റുഷൈദ(കോട്ടക്കൽ), ഷംല(ചെറുമുക്ക്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് കൊറ്റശ്ശേരിപ്പുറായ ആമീൻ ജുമാമസ്ജിദിൽ.

വളാഞ്ചേരി-പെരിന്തൽമണ്ണ സംസ്ഥാന പാത; കുഴികൾ അപകടഭീഷണി ഉയർത്തുന്നു

വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ വൈക്കത്തൂർ സിനിമ തിയേറ്ററിന് സമീപത്തായി രൂപപ്പെട്ട കുഴികൾ വളാഞ്ചേരി: വളാഞ്ചേരി പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ കുഴികൾ അപകടഭീഷണി ഉയർത്തുന്നു. വൈക്കത്തൂർ സിനിമ തിയേറ്ററിന് സമീപവും, കോതേ തോടിന് സമീപവും ആണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. സിനിമാ തീയറ്ററിന് സമീപത്തായി റോഡിൽ വലിയ കുഴിയാണ് രൂപപ്പെട്ടത്. മഴ ആരംഭിച്ചപ്പോൾ കുഴിയുടെ വലുപ്പം കൂടുകയായിരുന്നു. വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുഴിയിലിറങ്ങാതിരിക്കാൻ പെട്ടെന്ന് വലതുവശം തിരിയുന്നതും, വലിയ വേഗതയിൽ വരുന്ന വാഹനങ്ങൾ കുഴിക്ക് സമീപം വെച്ച് പെട്ടെന്ന് … Read more

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ സലീമിന് നൂറുമേനി

ഈനാദിയിലെ സലീമിന്റെ കൃഷിയിടത്തിൽ കൃഷി ഓഫിസർ സമീർ ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു കാളികാവ്: ഡ്രാഗൺ ഫ്രൂട്ടിൽ നൂറുമേനി വിജയം നേടി സലീം. റബറിന് വില തകർച്ച സംഭവിച്ചപ്പോൾ വേറിട്ട പരീക്ഷണമായാണ് ഈനാദിയിലെ ഇളം തുരുത്തി സലീമും ഭാര്യ സാഹിദയും ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞത്. പരീക്ഷണാടിസ്ഥാനത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഇറക്കിയ ഡ്രാഗൺ കൃഷി വിജയമായി വരികയാണ്. ഏറ്റവും മുന്തിയ ഇനമായ അമേരിക്കൻ ബ്യൂട്ടിയാണ് ഇവിടെ കൃഷിയിറക്കിയത്. റബർ വെട്ടി മാറ്റിയാണ് ഡ്രാഗൺ ഫ്രൂട്ട് … Read more

അരനൂറ്റാണ്ട് പിന്നിട്ട് കുടകളുടെ ‘ഡോക്ടർ’ മോഹനൻ

മോഹനൻ കാളികാവ് ജങ്ഷനിൽ കുട റിപ്പയറിങ്ങിൽ കാളികാവ്: പൊട്ടിയതും പിന്നിയതുമായ കുടകൾ നേരെയാക്കുന്ന മോഹനന്റെ തൊഴിൽ സപര്യക്ക് 55 വർഷത്തെ പഴക്കം. മഴ ശക്തമായതോടെ കാളികാവ് ജങ്ഷനിലെ മോഹനന്റെ കുട റിപ്പയറിങ് ഇടത്തിൽ കുട നവീകരണത്തിന് എത്തുന്ന ആളുകളുടെ എണ്ണം ഇത്തവണകൂടുതലാണ്. പതിമൂന്നാം വയസ്സിൽ പിതാവിനൊപ്പം കുടകൾ നന്നാക്കുന്ന ജോലിയിൽ കൂടിയതാണ് മോഹനൻ. ഇപ്പോൾ വയസ്സ് 68 ആവുമ്പോഴും വിശ്രമമില്ല. വേനലിൽ കുട റിപ്പയറിങ്ങില്ലാതാവുമ്പോൾ ഉത്സവ സ്ഥലങ്ങളിൽ ഫാൻസി സാധനങ്ങൾ വിൽപ്പനയാണ് ജോലി. മഞ്ചേരിയിൽ പുത്തൻ വീട്ടിൽ … Read more

പൂക്കോയ തങ്ങളുടെ ഓർമകൾക്ക് അമ്പതാണ്ട്

പി.എം.എസ്.എ പൂക്കോയ തങ്ങൾ മലപ്പുറം: മലബാറിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിൽ നിർണായക സാന്നിധ്യമായിരുന്ന പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ വേർപാടിന് ഇന്നേക്ക് 50 വർഷം. 1975 ജൂലൈ ആറിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 18ാം നൂറ്റാണ്ടിൽ യമനിലെ ഹദറമൗത്തിൽനിന്ന് മലബാറിലെത്തിയ പ്രവാചക കുടുംബപരമ്പരയിലെ കണ്ണിയായിരുന്നു പി.എം.എസ്.എ. പൂക്കോയ … Read more