കടുവാപ്പേടി; പുല്ലങ്കോട് എസ്റ്റേറ്റിൽ ടാപ്പിങ് നടത്തിയത് പടക്കം പൊട്ടിച്ച്

പുല്ലങ്കോട് എസ്റ്റേറ്റിന്റെ പ്രവേശന കവാടം കാളികാവ്: കടുവ ഭീതിക്കിടയിലും ടാപ്പിങ് തുടർന്ന് പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികൾ. കഴിഞ്ഞ രണ്ട് മാസത്തോളമായി വലിയ തോതിൽ പടക്കം പൊട്ടിച്ചും പ്രത്യേകം വാച്ചർമാരെ കാവൽ നിർത്തിയുമെല്ലാമാണ് ടാപ്പിങ് ഉൾപ്പടെ ജോലികൾ നടക്കുന്നത്. ശനിയാഴ്ച പശുവിനെ കടുവ പിടിച്ച 2010 പ്ലാന്റേഷൻ ഡിവിഷനിലടക്കം തിങ്കളാഴ്ച തൊഴിലാളികൾ ടാപ്പിങ് നടത്തി. അതേസമയം, വനാതിർത്തിയിലെ ബ്ലോക്കുകളിലെ മരങ്ങൾ ടാപ്പ് ചെയ്യേണ്ടെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിൽ എടക്കാടിൽ ഒന്നിലധികം കടുവകളും പുലിയും കാട്ടാനക്കൂട്ടവുമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ … Read more

കാട്ടുപന്നികളെ കൊല്ലാൻ നടപടി കടുപ്പിച്ച് നിലമ്പൂർ നഗരസഭ

നിലമ്പൂർ: ശല്യകാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നടപടിയുമായി നിലമ്പൂർ നഗരസഭ. ശനിയാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് നടപടി കടുപ്പിക്കാൻ ഭരണസമതി തീരുമാനം. വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണനാണ് ബോർഡ് യോഗത്തിനുശേഷം തീരുമാനം അറിയിച്ചത്. ആഗസ്റ്റ് അഞ്ചിന് മുമ്പായി നഗരസഭ പരിധിയിൽ കർഷകർക്ക് ശല്യക്കാരായി മാറിയ മുഴുവൻ കാട്ടുപന്നികളെയും വെടിവെച്ച് കൊല്ലും. ഇതിനായി തോക്ക് ലൈസൻസുള്ള അംഗീകൃത ഷൂട്ടർമാരെ നിയമിച്ചു. ഷൂട്ടർമാർക്ക് വെടിവെച്ച് കൊല്ലുന്ന ഓരോ കാട്ടുപന്നിക്ക് 1500 രൂപയും ജഡം കുഴിച്ചിടുന്നതിന് 2000 രൂപയും അനുവദിക്കും. … Read more

ആശുപത്രിയിൽ നഴ്സിന്‍റെ മരണം ബന്ധുക്കളുടെ മൊഴിയെടുത്തു

കോതമംഗലം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ പല്ലാരിമംഗലം പുതിയേടത്ത് കുന്നേൽ അമീനയെ (20) ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ തിരൂർ ഡിവൈ.എസ്.പി സി. പ്രേമാനന്ദ കൃഷ്ണൻ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കഴിഞ്ഞ 12ന് വൈകിട്ട് നാലോടെ ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അമീനയെ ആശുപത്രിയുടെ മുകൾ നിലയിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30ഓടെ മരിച്ചു. അമിതമായി മരുന്ന് ഉള്ളിലെത്തിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ … Read more

ഉണ്ണിയപ്പത്തില്‍നിന്ന് പ്രീമിയം കഫേയിലേക്ക്; ഇത് ഷെരീഫയുടെ വിജയഗാഥ; വഴികാട്ടിയത് കുടുംബശ്രീ

മലപ്പുറം: ഇല്ലായ്മയുടെ ജീവിതപരിസരത്ത് നിന്ന് കഠിനാധ്വാനത്തിലൂടെ വിജയവഴിയിലെത്തിയ കഥയാണ് ഭക്ഷ്യസംരംഭകയായ മലപ്പുറം സ്പിന്നിങ് മില്‍ സ്വദേശിനി കളത്തിങ്കല്‍ ഷെരീഫക്ക് പറയാനുള്ളത്. പത്ത് ഉണ്ണിയപ്പത്തില്‍ തുടങ്ങി, വന്‍ പാര്‍ട്ടി ഓര്‍ഡറുകള്‍ വരെ സ്വീകരിക്കുന്ന കാറ്ററിങ്, പ്രീമിയം ഹോട്ടൽ ഉടമയാണ് ഇന്ന് ഷരീഫ. ഓരോ സ്വപ്നവും യാഥാര്‍ഥ്യമാക്കി ആത്മവിശ്വാസത്തോടെ മുന്നേറാൻ കുടുംബശ്രീയാണ് ഇവർക്ക് കരുത്ത് പകർന്നത്. മക്കളുടെ വിശപ്പടക്കുക, ഒപ്പം അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയെന്ന സ്വപ്നം മാത്രമായിരുന്നു 13 വർഷങ്ങൾക്ക് മുമ്പ് ഷെരീഫക്കുണ്ടായിരുന്നത്. പെയിന്റിങ് പണിക്കാരനായ ഭര്‍ത്താവ് സക്കീറിന് … Read more

ഷര്‍ട്ടിന്റെ ബട്ടനിടുന്നതിനെച്ചൊല്ലി മർദനം; കൊണ്ടോട്ടിയിൽ റാഗിങ്ങിനിരയായി ഒമ്പതാം ക്ലാസ് വിദ്യാർഥി ചികിത്സയിൽ

പുളിക്കല്‍ (മലപ്പുറം): പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ചികിത്സയില്‍. കൊട്ടപ്പുറം ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥിയായ തലേക്കര ചോലേമാട് സ്വദേശി പി. മുഹമ്മദ് ലബീബാണ് (14) പരിക്കേറ്റ് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. മേൽച്ചുണ്ട് മുറിഞ്ഞ വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്കു വിധേയനാക്കി. രക്ഷിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച സ്‌കൂള്‍ ഇന്റര്‍വെല്‍ സമയത്താണ് സംഭവം. ക്ലാസിലിരിക്കുകയായിരുന്ന ലബീബിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ശുചിമുറിയിലേക്ക് തള്ളുകയും ഒരു വിദ്യാര്‍ഥി മര്‍ദിക്കുകയുമായിരുന്നു. … Read more

വട്ടപ്പാറയിൽ സർവിസ് റോഡിന് അനുമതി

ദേശീയപാത ആറുവരി പാതയുടെ ഭാഗമായി കോഴിക്കോട് ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് കുന്നിടിച്ച് സർവിസ് റോഡ് നിർമിക്കേണ്ട വട്ടപ്പാറ പ്രദേശത്തെ സ്ഥലം വളാഞ്ചേരി: ദേശീയപാത ആറുവരി പാതയുടെ ഭാഗമായ സർവിസ് റോഡ് വട്ടപ്പാറയിലെ പഴയ സി.ഐ ഓഫിസ് പരിസരത്തുനിന്ന് കാവുംപുറം ഭാഗത്തേക്ക് നിർമിക്കുമെന്ന് ദേശീയപാത നിർമാണ കമ്പനി അധികൃതർ അറിയിച്ചതായി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർവിസ് റോഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രവീൺ വട്ടപ്പാറയിൽ … Read more