നഷ്ടപ്പെട്ടത് 25 വർഷം മുമ്പ്; ആമിന പോലും മറന്ന സ്വർണമാല ഒടുവിൽ കണ്ടെത്തി

സ്വർണ മാല കണ്ടെത്തിയ തൊഴിലാളികളെ ഒന്നാം വാർഡ് എ.ഡി.എസ് കെ.പി. നസീമ റുഖുനുദ്ധീൻ മധുരം നൽകി ആദരിക്കുന്നു  രാമപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ ലഭിച്ചു. രാമപുരം സ്കൂൾ പടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ പരിസരവാസിയായ മച്ചിങ്ങൽ മുഹമ്മദിന്‍റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണ മാല വസ്ത്രമലക്കുന്നതിനിടെ നഷ്ടമായിരുന്നു. 25 വർഷം മുമ്പായിരുന്നു അത്. അന്ന് കുറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല. ഇന്നലെ … Read more

ഇന്ന് ലോക രക്തദാന ദിനം; രക്തദാനവഴിയിൽ ഡോ. ശശിധരന് വിശ്രമമില്ല

ഡോ.  ശശിധരൻ പരപ്പനങ്ങാടി: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായി വിരമിച്ച അരിയല്ലൂർ സ്വദേശി ഡോ. ശശിധരൻ 60 വയസിനിടെ രക്തദാനം നിർവഹിച്ചത് അറുപത് തവണ. 1978 ൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ തുടങ്ങിയ രക്തദാനം ഇദ്ദേഹത്തിന് ജീവിതചര്യയാണിപ്പോൾ. ഏറ്റവുമധികം രക്തദാനം നിർവഹിച്ച ആരോഗ്യ സേവകനെന്ന നിലയിൽ സംസ്ഥാന സർക്കാറിന്റെ അംഗീകാരവും തേടിയെത്തി. 1988 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹപാഠികളെ സംഘടിപ്പിച്ച് രൂപം നൽകിയ കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ അധ്യക്ഷനായിരുന്നു. സഹപാഠിയായിരുന്ന ഫ്രാൻസിസ് … Read more

പ്രവാസി പെൻഷൻ: അപേക്ഷകൾ കെട്ടിക്കിടക്കുന്നു

തിരൂർ: പ്രവാസി ക്ഷേമനിധി ബോർഡിൽ പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കോഴിക്കോട്ട് മാത്രം രണ്ടായിരത്തിൽപരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്നാണ് പരാതി. 60 വയസ്സ് കഴിഞ്ഞവരാണ് പെൻഷന് അപേക്ഷിച്ച് ആറുമാസവും അതിലധികവുമായി കാത്തിരിക്കുന്നത്. മാസംതോറും പ്രവാസികൾ 350 രൂപയും തിരിച്ചെത്തിയവർ 200 രൂപയുമാണ് അംശാദായം അടക്കുന്നത്. അംശാദായവും പെൻഷൻ അപേക്ഷയുമെല്ലാം ഓൺലൈൻ ആക്കിയിട്ടുണ്ടെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസമെന്നാണ് പരാതി. ജീവനക്കാരുടെ കുറവും അപേക്ഷകളുടെ എണ്ണക്കൂടുതലുമാണ് കാരണമായി പറയുന്നത്. അഞ്ചു വർഷം മുമ്പത്തെ ഓഫിസ്- ഉദ്യോഗസ്ഥ സംവിധാനമാണ് ഇപ്പോഴും നിലവിലുള്ളത്. സംസ്ഥാനത്താകെ മുപ്പതോളം … Read more

ഇന്ന് ദേശീയ തയ്യൽ യന്ത്ര ദിനം; 92ലും സ്നേഹത്തിന്റെ ഇഴയടുപ്പം ഭദ്രമാക്കി തയ്യൽ കാരണവർ

ചെങ്ങാട് ആലിക്കുട്ടിയുടെ വീട്ടിൽ ഒത്തുകൂടിയവർ പരപ്പനങ്ങാടി: ആയിരം പൂർണചന്ദ്രന്മാരെ കണ്ട ചെങ്ങാട്ട് ആലിക്കുട്ടിക്കയിൽ നിന്ന് ജീവിതാനുഭവചരിത്രം തുന്നിച്ചേർക്കുകയാണ് പിൻതലമുറ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിച്ചേർക്കാൻ രണ്ട് രൂപ ദിവസക്കൂലിക്ക് പിതാമഹൻ തുടക്കമിട്ടതും പിതാവ് നടത്തിവന്നിരുന്നതുമായ തയ്യൽ കടയിൽ ജോലി തുടങ്ങിയ സി. ആലിക്കുട്ടി എട്ടു പതിറ്റാണ്ട് ആ തൊഴിൽ തുടർന്നു. തയ്യൽ മെഷീനിലുണ്ടായ യാന്ത്രിക മാറ്റങ്ങൾ ആസ്വദിച്ചും കൗതുകം നാടിന് കാണിച്ചു കൊടുത്തും മുന്നേറവെ ജോലിയോടൊപ്പം ആധുനിക തയ്യൽ മെഷീനുകളും തയ്യൽ ഉൽപന്നങ്ങളും വിൽപന നടത്തുന്ന കച്ചവടക്കാരനായും മാറി. … Read more

ദേശീയപാതയിൽ വീണ്ടും സർവീസ് റോഡ് ഇടിഞ്ഞു; സംഭവം കൂരിയാടിന് സമീപം വി.കെ. പടിയിൽ

മലപ്പുറം: ആറുവരി ദേശീയപാതയുടെ സർവീസ് റോഡ് വീണ്ടും ഇടിഞ്ഞു താഴ്ന്നു. മലപ്പുറം കൂരിയാടിന് രണ്ട് കിലോമീറ്റർ അകലെ വി.കെ. പടിയിലാണ് സംഭവം. സർവീസ് റോഡ് ഇടിയുകയും വിടവിലൂടെ ടാർ അടിയിലേക്ക് താഴ്ന്നു പോവുകയുമാണ് ഉണ്ടായത്. കൂരിയാട് ഭാഗത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്ന സർവീസ് റോഡ് ആണ് ഇപ്പോൾ ഇടിഞ്ഞിട്ടുള്ളത്. സർവീസ് റോഡ് ഇടിച്ചു താഴ്ന്നതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു മാസം മുമ്പാണ് കൂരിയാട് എൻ.എച്ച്66ലെ ആറുവരിപാതയിൽ സർവീസ് റോഡും … Read more

അതിഥി തൊഴിലാളിയെ കുത്തേറ്റ നിലയിൽ കണ്ടെത്തി

കൊളത്തൂർ: പുഴക്കാട്ടിരി പഞ്ചായത്ത് ഓഫിസിന് മുൻവശത്തുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിക്ക് കുത്തേറ്റു. പശ്ചിമബംഗാൾ ഇച്ചുഭാഗ്ര സ്വദേശി അൽമാൻ മോണ്ടലി (30) നാണ് കുത്തേറ്റത്. കൂടെ താമസിക്കുന്ന ആസാം സോനിത്പൂർ സ്വദേശി ബാദിസ്ഥദാസ് ആണ് കുത്തിയത്. പ്രതി ഒളിവിലാണ്. രണ്ടു പേരും ചൊവ്വാഴ്ച രാത്രി വൈകിയും വാക്കേറ്റത്തിലേർപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് കത്തിക്കുത്ത് ഉണ്ടാവുന്നത്. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് താമസം. കുത്തേറ്റ് ഗുരുതര പരിക്ക് പറ്റിയ അൽമാൻ മോണ്ടൽ മുകളിൽ നിന്നിറങ്ങി കട … Read more