ഒതായിയിൽ കാർ മറിഞ്ഞ് ഏഴ് വയസ്സുകാരിക്ക് പരിക്ക്

ഒതായിയിൽ കാർ മറിഞ്ഞ് ഏഴ് വയസ്സുകാരിക്ക് പരിക്ക്

എടവണ്ണ: ഒതായിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് തലകീഴായി മറിഞ്ഞു. വൈദ‍്യുതി തൂണിലിടിച്ചാണ് താഴ്ചയിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. ശബ്ദംകേട്ട് സമീപവാസികളായ കഠൂരാൻ നൗഫൽ, പുളിയംക്കോടൻ ഷംസുദ്ദീൻ, ചെബ്രേരി അനിൽ, നാലകത്ത് ഫൈസൽ എന്നിവർ ഓടിയെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് രക്ഷപ്പെടുത്തി ഒതായി സ്വകാര‍്യാശുപത്രിയിൽ എത്തിച്ചെത്. ചുങ്കത്തറ കൈപ്പിനി സ്വദേശികളായ ദമ്പതികളും മകൾ എഴുവയസ്സുകാരിയുമാണ് കാറിലുണ്ടായിരുന്നത്. മകൾക്ക് കണ്ണിന് പരിക്കേറ്റിടുണ്ട്. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗുരുവായൂരിൽ പോയി മടങ്ങും വഴിയാണ് … Read more

യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

മഞ്ചേരി: യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂര്‍ ഒഴൂര്‍ ഇല്ലത്ത്പറമ്പില്‍ ഷിഹാബിനെയാണ് (44) മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ സ്വദേശിനിയായ 18കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 28നായിരുന്നു സംഭവം. ചികിത്സ തേടിയ യുവതി ആശുപത്രിയില്‍നിന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പരപ്പനങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഞായറാഴ്ച ഒ.പി തുറക്കും

പരപ്പനങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഞായറാഴ്ച ഒ.പി തുറക്കും

പരപ്പനങ്ങാടി: പുത്തരിക്കലിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ചയും ഒ.പി പ്രവർത്തിപ്പിക്കാൻ തീരുമാനം. പുതുതായി ചുമതലയേറ്റ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഖൈറുന്നിസ താഹിറിന്റെ ആദ്യ ചുവടുവെപ്പും എച്ച്.എം.സി അംഗങ്ങളുടെ ആത്മാർഥതയുമാണ് വിജയം കണ്ടത്. ആശുപത്രിയിൽ മതിയായ ജീവനക്കാർ ഇല്ലെന്നതായിരുന്നു ഞായറാഴ്ച ഒ.പിക്ക് നാളിതുവരെ തടസ്സം. നഗരസഭ ഒരു ഡോക്ടറെയും പാരാമെഡിക്കൽ ജീവനക്കാരെയും സായാഹ്ന ഒ.പി തുടങ്ങുന്നതിനായി നിയമിച്ചതിനാൽ വീണ്ടും ജീവനക്കാരെ നിയമിക്കാൻ സർക്കാറിന്റെ കനിവ് വേണം. അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി കിട്ടുന്നതുവരെ … Read more

ചിരിയും ചിന്തയും ചാലിച്ച കഥകൾ പറഞ്ഞ് സാഹിത്യ ശിൽപ്പശാല

ചിരിയും ചിന്തയും ചാലിച്ച കഥകൾ പറഞ്ഞ് സാഹിത്യ ശിൽപ്പശാല

കാളികാവ്: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ വിതറുന്ന കഥാനുഭവങ്ങളുമായി സാഹിത്യ ശിൽപ്പശാല. കാളികാവ് പുല്ലങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സാഹിത്യ ശിൽപ്പശാലയാണ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായത്. കഥയും തിരക്കഥയും വിവർത്തനവും തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്തി. ക്യാമ്പംഗങ്ങൾ കൂട്ടുചേർന്ന് കഥകൾ രചിച്ച് അവതരിപ്പിച്ചു. കഥാസന്ദർഭം അഭിനയിക്കുന്ന കളികളും തത്സമയം രൂപപ്പെടുത്തി അവതരിപ്പിച്ച നാടകവും കുട്ടികൾക്ക് ഏറെ കൗതുകമായി. രസകരമായ കളികളും ക്യാമ്പിൻ്റെ ഭാഗമായി. … Read more

അവരെത്തി; ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവകഥകളുമായി

അവരെത്തി; ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവകഥകളുമായി

കൊണ്ടോട്ടി: ജീവിതസാഫല്യം നിറവേറ്റി തിരിച്ചെത്തിയ ഹാജിമാര്‍ക്കും ഹജ്ജുമ്മമാര്‍ക്കും പറയാനുണ്ടായിരുന്നത് ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവസാക്ഷ്യങ്ങൾ. ഭാര്യ ഹാജറക്കൊപ്പമുള്ള തീര്‍ഥാടനവേളയിൽ മുഴുവന്‍ കര്‍മങ്ങളും പൂര്‍ത്തിയാക്കാനായതിന്റെ നിര്‍വൃതി പങ്കിട്ട താനൂര്‍ കാഞ്ഞിരങ്ങാട് അബ്ദുറഹ്‌മാൻ, സംഘത്തില്‍നിന്ന് അകന്നുപോയ താനൂര്‍ സ്വദേശിനി പാത്തുമ്മയെ ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ കണ്ടെത്തിയത് ആശ്വാസത്തോടെ ഓർത്തെടുത്തു. കല്ലെറിയല്‍ കര്‍മത്തിനിടെ ബോധരഹിതയായി വീണതായിരുന്നു പാത്തുമ്മ. വളന്റിയര്‍മാരും സന്നദ്ധസേവകരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഇടപെട്ട് നടത്തിയ തിരച്ചിലുകളൊന്നും ഫലിച്ചില്ല. തുടര്‍ന്ന് കൂടെയുള്ള തീര്‍ഥാടകയുടെ ബന്ധുവിന്റെ സഹായത്തോടെ ആശുപത്രിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. സര്‍ക്കാര്‍ വളന്റിയര്‍മാരുടെയും … Read more

പടച്ചവന് സ്തുതി; നിറകണ്ണുകളോടെ സുബൈദ

പടച്ചവന് സ്തുതി; നിറകണ്ണുകളോടെ സുബൈദ

കൊണ്ടോട്ടി: ‘പടച്ചവന് സ്തുതി; എല്ലാം റാഹത്തായി’- ഹജ്ജ് കർമം നിര്‍വഹിച്ച് തിരിച്ചെത്തിയ കല്ലായി സ്വദേശി സാങ്കിന്റകം സുബൈദയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ തിരിച്ചെത്തിയ ആദ്യ സംഘത്തിലെ പ്രായംകൂടിയ ഹജ്ജുമ്മയാണ് 72കാരിയായ സുബൈദ. മകന്‍ മൂസ നഹാസ്, മകള്‍ കുഞ്ഞൂബി, മരുമകള്‍ ഖദീജ എന്നിവര്‍ക്കൊപ്പമായിരുന്നു സുബൈദയുടെ യാത്ര. കാലിന് ശസ്ത്രക്രിയ ചെയ്തതിനാല്‍ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന ഇവര്‍ ചക്രക്കസേരയിലാണ് പുണ്യഭൂമിയിലെത്തിയത്. ഭര്‍ത്താവ് പരേതനായ മാമുക്കോയക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മക്കയില്‍ എത്തിയത് മുതല്‍ ഹജ്ജിന്റെ … Read more